CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 26 Seconds Ago
Breaking Now

ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ ഒളിച്ചോടി; 25-കാരനായ ഭര്‍ത്താവ് കുടുംബത്തോട് വീഡിയോയിലൂടെ മാപ്പ് പറഞ്ഞ ശേഷം ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി

നാല് മിനിറ്റ് വീഡിയോയുടെ ആധികാരികതയും പോലീസ് പരിശോധിക്കും.

ഗര്‍ഭിണിയായ ഭാര്യ ഒളിച്ചോടിയതിന്റെ ദുഃഖത്തില്‍ ഭര്‍ത്താവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. മുംബൈയിലെ വിരാറിലാണ് 25-കാരനായ യുവാവ് ഓടുന്ന ട്രെയിനിന് മുന്നിലേക്ക് ചാടി മരിച്ചത്. ആത്മഹത്യക്ക് മുന്‍പ് ഭാര്യയുടെ ഒളിച്ചോട്ടമാണ് തന്നെ ഇതിലേക്ക് നയിച്ചതെന്ന് പറയുന്ന വീഡിയോ ചിത്രീകരിച്ച് യുവാവ് മാതാപിതാക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും അയച്ചിരുന്നു.

ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ ശര്‍മ്മിഷ്ഠയെ മാര്‍ച്ച് 9 മുതല്‍ കാണാതായിരുന്നു. മുംബൈ വിരാര്‍ വെസ്റ്റിലെ ഗ്ലോബല്‍ സിറ്റിയില്‍ താമസിച്ച് വന്നിരുന്ന അമിത് രതാന്‍ഷി പോകറാണ് ആത്മഹത്യചെയ്തത്. മാതാപിതാക്കള്‍ക്കൊപ്പം താമസിച്ച് വന്നിരുന്ന അമിത് തനിക്ക് ഭാര്യ ഒളിച്ചോടാനുള്ള കാരണം എന്തെന്ന് ഇതുവരെ മനസ്സിലായില്ലെന്ന് വീഡിയോയില്‍ പറയുന്നു.

ഭാര്യ ഒളിച്ചോടാനുള്ള സാഹചര്യം അറിയില്ല. ഇവരുടെ പെരുമാറ്റത്തെക്കുറിച്ച് ഭാര്യ വീട്ടുകാരോട് സംസാരിച്ചിരുന്നു. മാതാപിതാക്കളോട് കൂടി മാപ്പ് പറഞ്ഞ ശേഷമാണ് അമിത് വീഡിയോ അവസാനിപ്പിക്കുന്നത്. ധര്‍മ്മിഷ്ഠയെ കാണാതായ സംഭവത്തില്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. കുടുംബ പ്രശ്‌നമായതിനാലാണ് പരാതി നല്‍കാതിരുന്നതെന്നാണ് ബന്ധുക്കള്‍ അവകാശപ്പെടുന്നത്.

അപകട മരണത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ബന്ധുക്കള്‍ സമീപിച്ചതിന് ശേഷം മാത്രം എഫ്‌ഐആര്‍ സമര്‍പ്പിച്ചാല്‍ മതിയെന്നാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. നാല് മിനിറ്റ് വീഡിയോയുടെ ആധികാരികതയും പരിശോധിക്കും.




കൂടുതല്‍വാര്‍ത്തകള്‍.