തീവ്രവാദം തലയ്ക്ക് പിടിച്ചാല്‍ പിന്നെ കുഞ്ഞുങ്ങളെന്നോ, പ്രായമായവരെന്നോ വേര്‍തിരിവ് കാണില്ല. മുന്നില്‍ കാണുന്നവരെ ശത്രുക്കളായി വിധിച്ച് അവരെ കൊലപ്പെടുത്താന്‍ ഇറങ്ങിത്തിരിക്കും. സ്വന്തം ജീവന്‍ നഷ്ടമായാലും നിരപരാധികളെ കൊന്നാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് ചിന്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനകളിലെ അംഗങ്ങളുടെ മനസ്സ് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. സാക്ഷാല്‍ ജോര്‍ജ്ജ് രാജകുമാരനെ കൊല്ലാന്‍ ആഹ്വാനം ചെയ്ത ലങ്കാഷയറില്‍ നിന്നുമുള്ള മദ്രസ അധ്യാപകന് 25 വര്‍ഷക്കാലം ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്.
32-കാരനായ ഹുസ്‌നെയിന്‍ റാഷിദിനെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് രക്ഷിതാക്കളുടെ വീട്ടില്‍ നിന്നും പിടികൂടിയത്. ഈ സമയത്ത് ഇയാള്‍ കുഴഞ്ഞു വീഴുന്നതായി അഭിനയിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് പകര്‍ത്തിയിരുന്നു. മുന്‍ വെബ് ഡിസൈനറായ ഇയാളെ 25 വര്‍ഷക്കാലത്തേക്കാണ് കോടതി അകത്താക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുത്തതോടൊപ്പം, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെന്ന് സമ്മതിച്ചതോടെയാണ് ശിക്ഷ.
എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പിന്റെ സഹായത്തോടെയാണ് തീവ്രവാദികളോട് ഒറ്റപ്പെട്ട അക്രമങ്ങള്‍ അഴിച്ചുവിടാന്‍ റാഷിദ് ആഹ്വാനം ചെയ്തത്. വൂള്‍വിച്ച് ക്രൗണ്‍ കോടതിയിലായിരുന്നു വിചാരണ. കഴിഞ്ഞ സെപ്റ്റംബറില്‍ സൗത്ത് ലണ്ടനിലെ തോമസ് ബാറ്റര്‍സീയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ച ജോര്‍ജ്ജ് രാജകുമാരനെ ലക്ഷ്യം വെയ്ക്കാനുള്ള ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.
രാജകുടുംബത്തെയും വെറുതെ വിടരുത്, സ്‌കൂള്‍ നേരത്തെ ആരംഭിക്കും എന്ന തലക്കെട്ടോടെയാണ് കേംബ്രിഡ്ജ് ഡ്യൂക്കിന്റെയും, ഡച്ചസിന്റെയും മകനായ നാല് വയസ്സുകാരന്റെ ചിത്രം നല്‍കിയത്. ഐസ്‌ക്രീമില്‍ വിഷം വെയ്ക്കാനും, റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുമ്പോള്‍ സ്‌ഫോടനം നടത്താനും, ആരാധകരെ കൂട്ടക്കൊല ചെയ്യാനുമാണ് ഇസ്ലാം മതാധ്യാപകന്‍ ആവശ്യപ്പെട്ടത്.