CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 38 Minutes 11 Seconds Ago
Breaking Now

ഭാര്യയെ കൊന്ന് 2 മില്ല്യണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കരസ്ഥമാക്കി ഓസ്‌ട്രേലിയയില്‍ കാമുകനൊപ്പം ജീവിക്കാന്‍ കൊതിച്ച ഇന്ത്യക്കാരന്‍; ഇന്ത്യന്‍ വംശജയെ കൊലപ്പെടുത്തിയത് ടെസ്‌കോ ബാഗ് ഉപയോഗിച്ച്; ഫാര്‍മസിസ്റ്റ് നടത്തിയ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഭാര്യയെ കൊന്നുതള്ളിയ ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പിക്കാന്‍ അടുത്തുള്ള റൊമാനോ ടേക്ക്എവേയില്‍ നിന്നും പിസ ഓര്‍ഡര്‍ ചെയ്തു.

ഇന്ത്യന്‍ വംശജയായ ഭാര്യയെ കൊലപ്പെടുത്തിയത് ഇവരുടെ പേരിലുള്ള 2 മില്ല്യണ്‍ പൗണ്ടിന്റെ ലൈഫ് ഇന്‍ഷുറന്‍സ് തുക കരസ്ഥമാക്കാനെന്ന് വെളിപ്പെടുത്തല്‍. ഈ തുകയുമായി ഓസ്‌ട്രേലിയയിലേക്ക് കടന്ന് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഫാര്‍മസിസ്റ്റായ മിതേഷ് പട്ടേലിന്റെ പദ്ധതി. ഇതിന് പുറമെ ഭാര്യ ജെസീക്കയില്‍ ഐവിഎഫിലൂടെ കുഞ്ഞിന് ജന്മം നല്‍കാനും ഈ കുഞ്ഞിനെയും ഓസ്‌ട്രേലിയയ്ക്ക് കൊണ്ടുപോകാനുമായിരുന്നു പദ്ധതി. ഇന്ത്യന്‍ വംശജന്റെ കാമുകനെന്ന് ആരോപിക്കപ്പെടുന്ന അമിത് പട്ടേല്‍ സിഡ്‌നിയില്‍ ഡോക്ടറാണ്. ഗ്രിന്‍ഡര്‍ ആപ്പ് വഴി പരിചയപ്പെടുന്ന ആണുങ്ങളുമായി സെക്‌സില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിന്റെ വഴിവിട്ട രീതി സഹിച്ചാണ് വര്‍ഷങ്ങളായി ജെസീക്ക കഴിഞ്ഞിരുന്നതെന്നും കോടതിയില്‍ വിശദീകരിക്കപ്പെട്ടു. 

എന്നാല്‍ ഭാര്യയെ കൊലപ്പെടുത്താനുള്ള പദ്ധതിയും 37-കാരനായ മിതേഷ് ഇതിനിടെ തയ്യാറാക്കിയിരുന്നു. മിഡില്‍സ്ബറോ ലിന്‍ത്രോപ്പിലെ കൂറ്റന്‍ ഭവനത്തില്‍ ടെസ്‌കോ ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ജെസീക്കയെ ഇയാള്‍ കൊലപ്പെടുത്തിയത്. ഇന്റര്‍നെറ്റില്‍ എങ്ങിനെ ഭാര്യയെ കൊല്ലണമെന്നത് ഉള്‍പ്പെടെയുള്ള വിവിധ രീതികളെക്കുറിച്ച് മിതേഷ് സേര്‍ച്ച് നടത്തിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജെസീക്കയുടെ മരണവുമായി ബന്ധപ്പെട്ട് പിടിയിലാകുമ്പോള്‍ ബാഗില്‍ ഇന്‍സുലിന്‍ നിറച്ച സിറിഞ്ചുകള്‍ ഒരുക്കിവെച്ചിരുന്നു. കൊലപാതകം നടക്കുന്നതിനിടെ ജെസീക്ക ഭര്‍ത്താവിനെ മാന്തിയിരുന്നു. 

ഇതോടെ സുപ്രധാന തെളിവായി വിരലിലെ നഖങ്ങളില്‍ ഇത് അവശേഷിച്ചു. ജെസീക്ക മരണത്തെ മല്ലിടാന്‍ കിണഞ്ഞ് പരിശ്രമിച്ചു. വലത് കൈ ഉപയോഗിച്ച് ഇവര്‍ മിതേഷിനെ മാന്തുകയും ചെയ്തു. ഇതോടെയാണ് ടെസ്‌കോ ബാഗ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഭാര്യയെ കൊന്നുതള്ളിയ ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പിക്കാന്‍ അടുത്തുള്ള റൊമാനോ ടേക്ക്എവേയില്‍ നിന്നും പിസ ഓര്‍ഡര്‍ ചെയ്തു. തിരിച്ച് വീട്ടിലെത്തിയ ശേഷം കവര്‍ച്ചയ്ക്കിടെ സംഭവിച്ചതാണെന്ന് തോന്നിപ്പിക്കാനായി വീട്ടിലെ സാധനങ്ങള്‍ നശിപ്പിച്ചു. എന്നാല്‍ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാന്‍ മിതേഷ് ഒരുക്കിവെച്ച ഹിന്ദുദൈവങ്ങളുടെ ശില്‍പ്പനങ്ങള്‍ പ്രാര്‍ത്ഥനാ മുറിയില്‍ പോലീസ് കണ്ടെത്തി. 

ഭാര്യ മരിച്ചാല്‍ 2 മില്ല്യണ്‍ പൗണ്ടാണ് മിതേഷിന് ലാഭം കിട്ടുകയെന്ന് പ്രോസിക്യൂട്ടര്‍ ടീസൈഡ് ക്രൗണ്‍ കോടതി മുന്‍പാകെ വ്യക്തമാക്കി. ഈ പണം ഉപയോഗിച്ച് സ്വവര്‍ഗ്ഗപ്രേമിയായ മിതേഷ് കാമുകനൊപ്പം ഓസ്‌ട്രേലിയയില്‍ പോയി അടിച്ചുപൊളിച്ച് ജീവിക്കാനായിരുന്നു ലക്ഷ്യമിട്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.