CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 18 Minutes 36 Seconds Ago
Breaking Now

ഈ വെബ്‌സൈറ്റ് അപകടമാണ്, ഉപയോഗിക്കരുത്; ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച് കാര്‍ഡിഫില്‍ മൂന്ന് മക്കളുടെ പിതാവ് ആത്മഹത്യ ചെയ്തു; തൂങ്ങിമരണം കണ്ട ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇത് യഥാര്‍ത്ഥമാണോയെന്ന് സംശയിച്ചു; പോലീസ് സ്ഥലത്തെത്തുമ്പോഴും വെബ്ക്യാം ചിത്രീകരണം തുടര്‍ന്നു

കാനഡ, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ഉപയോക്താക്കളാണ് ആത്മഹത്യ ലൈവില്‍ കണ്ട് രസിച്ചത്

ആളുകളെ അപമാനിക്കാനുള്ള ഒരു വെബ്‌സൈറ്റിലെ അംഗങ്ങള്‍ നോക്കിയിരിക്കെ മൂന്ന് മക്കളുടെ പിതാവ് ആത്മഹത്യ ചെയ്തു. കുപ്രശസ്തമായ പല്‍ടോക്ക് ഇന്‍സല്‍റ്റ് റൂം വെബ്‌സൈറ്റിലെ അംഗങ്ങളെ കാഴ്ചക്കാരാക്കിയാണ് കാര്‍ഡിഫില്‍ നിന്നുമുള്ള 43-കാരന്‍ ബില്‍ഡര്‍ ലിയോണ്‍ ജെന്‍കിന്‍സ് ആത്മഹത്യ ചെയ്തത്. ബ്രിട്ടനില്‍ സമാനമായ മൂന്നാമത്തെ ആത്മഹത്യയാണ് അരങ്ങേറുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് ശരിക്കുമുള്ള ആത്മഹത്യയാണോയെന്ന് വെബ്‌സൈറ്റ് ഉപയോക്താക്കള്‍ സംശയം പ്രകടിപ്പിച്ച് ഇരിക്കവെയാണ് ഓടിക്കൊണ്ടിരിക്കുന്ന വെബ്ക്യാമിന് മുന്നിലേക്ക് പോലീസ് എത്തുന്നത്. 

കാനഡയില്‍ നിന്നും, ഓസ്‌ട്രേലിയയില്‍ നിന്നും വരെ ആളുകള്‍ ആത്മഹത്യ ലൈവായി കണ്ടിരുന്നു. പല്‍ടോക്ക് ഓണ്‍ലൈന്‍ വീഡിയോ ചാറ്റ് ഉപയോക്താക്കള്‍ തന്നെയാണ് 999-ല്‍ വിളിച്ച് സംഭവം അറിയിച്ചത്. 2017 ക്രിസ്മസ് ദിനത്തില്‍ 39-കാരന്‍ ഗ്രിഗറി ടോംകിന്‍സ്, 2007-ല്‍ കെവിന്‍ വിട്രിക് എന്നിവരാണ് ഈ വെബ്‌സൈറ്റ് ഉപയോഗിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഈ കുപ്രശസ്ത വെബ്‌സൈറ്റില്‍ അപമാനിക്കാന്‍ മാത്രമായി ഒരു ചാറ്റ്‌റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തി പരസ്പരം അപമാനിച്ച് സുഖം കണ്ടെത്തുന്നതാണ് ഇതില്‍ നടക്കുന്നത്. 

999-ല്‍ ലഭിച്ച ഒരു കോള്‍ വിദേശത്ത് നിന്നായിരുന്നുവെന്ന് സൗത്ത് വെയില്‍സ് പിസി കാര്‍ല മോറിസ് ഗ്രിഫിത്സ് ഇന്‍ക്വസ്റ്റില്‍ അറിയിച്ചു. ലിയോണ്‍ ജെന്‍കിന്‍സ് എന്നുപേരായ വ്യക്തി വെബ്ക്യാമിന് മുന്നില്‍ തൂങ്ങിമരിച്ചെന്നാണ് ഇയാള്‍ അറിയിച്ചത്. ആത്മഹത്യ ഒറിജിനലാണോ, വ്യാജമാണോയെന്ന് വ്യക്തമല്ലെന്നും കോളര്‍ വ്യക്തമാക്കിയിരുന്നു. പല്‍ടോക്ക് സൈറ്റ് ഉപയോഗിക്കുമ്പോള്‍ മകന്‍ ബഹളം വെയ്ക്കുന്നതും, ആണയിടുന്നതും പതിവായിരുന്നുവെന്ന് പിതാവ് പീറ്റര്‍ പറയുന്നു. ജൂലൈ 26നാണ് കാര്‍ഡിഫ് റോത്തിലെ വീട്ടില്‍ ലിയോണ്‍ ആത്മഹത്യ ചെയ്യുന്നത്. 

കമ്പ്യൂട്ടറില്‍ അപ്പോഴും ചാറ്റ്‌റൂം ഉപയോക്താക്കള്‍ ആത്മഹത്യയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴാണ് പോലീസ് ഇവിടെ എത്തുന്നത്. കാനഡ, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ഉപയോക്താക്കളാണ് ആത്മഹത്യ ലൈവില്‍ കണ്ട് രസിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.