CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 1 Minutes 6 Seconds Ago
Breaking Now

കേംബ്രിഡ്ജ് ഡച്ചസിന്റെ സാധാരണ ജീവിതം ആയുധമാക്കാന്‍ ഇസ്ലാമിക് സ്‌റ്റേറ്റ്; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധാരണക്കാരെ പോലെ ഭക്ഷണം വാങ്ങാനെത്തുമ്പോള്‍ വിഷം ചേര്‍ക്കാന്‍ ആഹ്വാനം

മെസേജിംഗ് ആപ്പായ ടെലിഗ്രാമിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്

രാജകീയ ജീവിതത്തിന്റെ പകിട്ട് കവരാത്ത കുട്ടിക്കാലമെന്നതാണ് കേംബ്രിഡ്ജ് ഡ്യൂക്കും, ഡച്ചസും മക്കള്‍ക്ക് നല്‍കാന്‍ ശ്രമിക്കുന്ന സമ്മാനം. ഇതിന്റെ ഭാഗമായാണ് കെയ്റ്റ് മിഡില്‍ടണ്‍ സാധാരണക്കാരെ പോലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഭക്ഷണവും മറ്റും വാങ്ങുന്നത്. എന്നാല്‍ ഈ സാധാരണ രീതി പ്രയോജനപ്പെടുത്തി ഇവരുടെ ഭക്ഷണത്തില്‍ വിഷം ചേര്‍ക്കാനാണ് ഇസ്ലാമിക തീവ്രവാദികള്‍ ഭീഷണിപ്പെടുത്തുന്നത്. 

ഇസ്ലാമിക് സ്റ്റേറ്റാണ് കെയ്റ്റിനെ കൊലപ്പെടുത്താന്‍ ഈ വഴി പ്രയോജനപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്നത്. മെസേജിംഗ് ആപ്പായ ടെലിഗ്രാമിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്താനാണ് ആവശ്യപ്പെടുന്നത്. കെയ്റ്റ് എവിടെ നിന്നാണ് സാധനങ്ങള്‍ വാങ്ങുന്നതെന്ന് സൂചന നല്‍കാന്‍ ഷോപ്പിംഗ് ട്രോളി തള്ളിനടക്കുന്ന 37-കാരിയുടെ ചിത്രവും ഐഎസ് പ്രചരണത്തിലുണ്ട്. 'ഇവര്‍ എന്താണ് കഴിക്കുന്നതെന്ന് നമുക്കറിയാം, ഇതില്‍ വിഷം ചേര്‍ക്കാം', ഐഎസ് അണികളെ ഓര്‍മ്മിപ്പിക്കുന്നു. 

ഇവരുടെ മകന്‍ ജോര്‍ജ്ജ് രാജകുമാരനെ കൊലപ്പെടുത്താനും ഭീഷണികള്‍ പ്രചരിക്കുന്നുണ്ട്. എവിടെയെല്ലാം ഷോപ്പിംഗിന് പോകുന്നുവെന്ന വിവരങ്ങളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഭീഷണിയെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ ഗുരുതരമായാണ് കണക്കാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചെറിയ കുട്ടികളെ വരെ കൊലപ്പെടുത്താനുള്ള ആഹ്വാനം വളരെ നീചമായ രീതിയാണെന്ന് ഏജന്‍സികള്‍ ആശങ്കപ്പെടുന്നു. 

ജോര്‍ജ്ജ് രാജകുമാരനെതിരെ അതിക്രമത്തിന് ആഹ്വാനം ചെയ്ത ഐഎസിനെ പിന്തുണയ്ക്കുന്ന ഹുസ്‌നെയിന്‍ റാഷിദുമായി ബന്ധപ്പെട്ട ഗ്രൂപ്പിലാണ് പ്രചരണം. ഇയാള്‍ 25 വര്‍ഷത്തെ ജയില്‍ശിക്ഷ നേരിടുകയാണ്.  




കൂടുതല്‍വാര്‍ത്തകള്‍.