CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 57 Seconds Ago
Breaking Now

ജൂതന്‍മാര്‍ ക്രിസ്ത്യന്‍ കുട്ടികളെ കശാപ്പ് ചെയ്തിരുന്നതായി കുവൈത്തി ഗവേഷകന്‍; അവരുടെ ചോര ഉപയോഗിച്ച് ഹോളിഡേ പേസ്ട്രികള്‍ നിര്‍മ്മിച്ചു; വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തി അവകാശവാദങ്ങള്‍

ഹിറ്റ്‌ലര്‍ നല്ല ഉദ്ദേശത്തോടെയാണ് ജൂതന്‍മാരെ കൊന്നൊടുക്കിയതെന്നും ഇയാള്‍ അവകാശപ്പെടുന്നു

പേസ്ട്രികള്‍ നിര്‍മ്മിക്കാന്‍ ചോര ഉപയോഗിക്കുമോ? ആ ചോദ്യം തന്നെ അതിശയം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ജൂതന്‍മാര്‍ പേസ്ട്രികള്‍ ഉണ്ടാക്കാന്‍ ക്രിസ്ത്യന്‍ കുട്ടികളുടെ ചോര ഉപയോഗിച്ചെന്ന് കേട്ടാലോ! ഒരു കുവൈത്തി ഗവേഷകനാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. മുഹാനാ ഹമദ് അല്‍-മുഹാനയാണ് ജൂതന്‍മാര്‍ മനുഷ്യ രക്തം, പ്രത്യേകിച്ച് ക്രിസ്ത്യന്‍ കുട്ടികളുടെ രക്തം ഉപയോഗിച്ച് ഹോളിഡേ പേസ്ട്രികള്‍ നിര്‍മ്മിച്ചിരുന്നതായി അവകാശപ്പെടുന്നത്. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ മുഹാന തന്റെ യുട്യൂബ് ചാനലിലും പങ്കുവെച്ചു. 

പതിമൂവായിരത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള മുഹാനയുടെ യുട്യൂബ് ചാനലില്‍ ഈ വീഡിയോ 25000 ലേറെ തവണ ആളുകള്‍ കണ്ടുകഴിഞ്ഞു. ഇതോടെ ഓണ്‍ലൈന്‍ ലോകത്ത് വലിയ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. 47 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് മുഹാന പങ്കുവെച്ചിരിക്കുന്നത്. 'ചില പ്രത്യേക അവധി ദിനങ്ങളില്‍ ക്രിസ്ത്യന്‍ കുട്ടികളെ കശാപ്പ് ചെയ്യുന്നതാണ് ജൂതന്‍മാര്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രശസ്തമായ മതാചാരം. അവരുടെ രക്തം എടുത്ത് പേസ്ട്രികള്‍ നിര്‍മ്മിച്ച് ആ ദിവസം കഴിക്കും. വിശുദ്ധ രക്തമെന്നാണ് അവര്‍ അതിനെ വിൡത്', മുഹാന വിശദീകരിക്കുന്നു. 

ലോകത്തിന്റെ ദുഷിപ്പുകള്‍ കവരാത്ത നിരപരാധികളായ കുട്ടികളാകും ജൂതന്‍മാരുടെ ഈ ആചാരത്തിന് ഇരകളാകുകയെന്നും കുവൈത്തി ഗവേഷകന്‍ അവകാശപ്പെടുന്നു. ജൂതന്‍മാര്‍ നമ്മുടെ മതത്തിന്റെ ശത്രുക്കളാണെന്നും, നമ്മുടെ ആളുകളുടെ ശത്രുക്കളാണെന്നും മുഹാന തുടര്‍ന്ന് പറയുന്നുണ്ട്. ഹിറ്റ്‌ലര്‍ നല്ല ഉദ്ദേശത്തോടെയാണ് ജൂതന്‍മാരെ കൊന്നൊടുക്കിയതെന്നും ഇയാള്‍ അവകാശപ്പെടുന്നു. സാമൂഹിക കാര്യങ്ങള്‍ക്കെതിരെ പോരാടിയതാണ് ഇതിന് കാരണം. സാമൂഹിക വ്യവസ്ഥിതികള്‍ക്കെതിരെ രഹസ്യ പ്രക്ഷോഭങ്ങള്‍ നയിക്കുന്നതിന് പിന്നില്‍ ജൂതന്‍മാരാണെന്ന് ഹിറ്റ്‌ലറുടെ ശ്രദ്ധയില്‍ പെട്ടു. അശ്ലീല സിനിമകള്‍ക്കും, സാഹിത്യങ്ങള്‍ക്കും പിന്നിലും ജൂതന്‍മാരാണെന്ന് ഹിറ്റ്‌ലര്‍ തിരിച്ചറിഞ്ഞത്രേ. 

അതിനാല്‍ ജര്‍മ്മനിക്ക് പുരോഗമനം സാധ്യമാക്കാന്‍ ജൂതന്‍മാരില്‍ നിന്നും അവരുടെ നിയന്ത്രണത്തില്‍ നിന്നും രക്ഷപ്പെടേണ്ടതുണ്ടെന്ന് ഹിറ്റ്‌ലര്‍ പറഞ്ഞു. ഇതാണ് ഹിറ്റ്‌ലറുടെ നടപടികളെ ന്യായീകരിക്കാന് കുവൈത്തി ഗവേഷകന്‍ മുഹാന ഉന്നയിക്കുന്ന ന്യായങ്ങള്‍. എന്തായാലും ഈ വാദഗതികള്‍ വലിയ വിവാദ കൊടുങ്കാറ്റാണ് ഉയര്‍ത്തിയിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.