CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 23 Minutes 17 Seconds Ago
Breaking Now

വെറുതെ വിടണമെന്ന ഭാര്യയുടെ അപേക്ഷ തള്ളി ; അഞ്ചു മക്കളെ കൊന്ന ടിമ്മിന് വധശിക്ഷ

വിവാഹ മോചന ശേഷം ഭര്‍ത്താവിനൊപ്പമായിരുന്നു കുട്ടികള്‍

സൗത്ത് കാരലൈനയില്‍ ഒരു വയസ്സു മുതല്‍ 8 വയസ്സുവരെ പ്രായമുള്ള അഞ്ചു കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ടിം ജോണ്‍സിന് (37) ലക്‌സിംഗ്ടണ്‍ കൗണ്ടി ജൂറി ഐക്യകണ്‌ഠേന വധശിക്ഷ വിധിച്ചു. 2014 ആഗസ്തിലായിരുന്നു സംഭവം.

2019 ജൂണ്‍ 13 വ്യാഴാഴ്ചയായിരുന്നു ജൂറി ശിക്ഷ വിധിച്ചത്. ആറു വയസ്സുള്ള നാഥാന്‍ അമ്മയെ കൂടുതല്‍ സ്‌നേഹിച്ചിരുന്നതിനാല്‍ ആദ്യം ഈ കുട്ടിയെയാണ് ടിം കൊലപ്പെടുത്തിയത്. മീറ (8), ഇല്ലിയോസ് (7), ഗബ്രിയേല്‍ (2), അബി ഗെയില്‍ (1) എന്നിവരെയാണ് പിതാവായ പ്രതി ക്രൂരമായി കൊന്നത്.

അഞ്ചു കുട്ടികളുടേയും മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി എസ് യുവിയുടെ പിറകിലിട്ട് 9 ദിവസമാണ് കറങ്ങിയത്. പിന്നീട് ഹില്‍ടോപ്പില്‍ ഉപേക്ഷിക്കുകയും ചെയ്തു. 2014 സെപ്തംബര്‍ 6ന് ടിം ജോണ്‍സ് പോലീസ് പിടിയിലായി. തുടര്‍ന്ന് പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അലബാമയില്‍ നിന്നും കുട്ടികളുടെ ജഡം കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് ഇയാള്‍ കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബേബി സിറ്റര്‍മാര്‍ മൊഴി നല്‍കിയിരുന്നു.

വിവാഹ മോചന ശേഷം ഭര്‍ത്താവിനൊപ്പമായിരുന്നു കുട്ടികള്‍. അമ്മയെ കാണാന്‍ അവസരം നല്‍കിയിരുന്നില്ല. കുട്ടികളെ വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് ഇവരെ ഇയാള്‍ വകവരുത്തിയത് .




കൂടുതല്‍വാര്‍ത്തകള്‍.