കൊല്ലാം, ഞാന്‍ ചെയ്‌തോളാം, അവന്‍ തീര്‍ന്നു എന്നീ വാട്‌സ്ആപ് സന്ദേശങ്ങള്‍ കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ തലേന്ന് ഒന്നാം പ്രതി സാനു ചാക്കോ പിതാവ് ചാക്കോ ജോണിന് അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഗിരീഷ് കോടതിയില്‍ മൊഴി നല്‍കി.
സാനുവിന്റെ ഫോണിലെ പപ്പാ കുവൈത്ത് എന്ന ആളുമായുള്ള വാട്‌സ്ആപ് ചാറ്റ് പരിശോധിച്ചു. ചാക്കോ ജോണിന്റെ ഫോണ്‍ നമ്പറാണ് പപ്പാ കുവൈറ്റ് എന്ന പേരില്‍ സേവ് ചെയ്തിരുന്നത്. ഇതിലാണ് സന്ദേശങ്ങളുണ്ടായിരുന്നത്. രണ്ടാം സാക്ഷി ലിജോ ഒറ്റയ്ക്കലിനുള്ള വാട്‌സ്ആപ് സന്ദേശത്തിലും കെവിനെ കൊല്ലാമെന്നു സാനു പറയുന്നുണ്ട്. കെവിന്റെ പ്രൊഫൈല്‍ ചെക്കു ചെയ്തുവെന്ന സന്ദേശം ലിജോ സാനുവിനും അയച്ചു. മറുപടിയായി അവന്‍ തീര്‍ന്നു, ഡോണ്ട് വറി' എന്ന് സാനു ലിജോയ്ക്ക് മറുപടി നല്‍കിയതായും കണ്ടെത്തി. കെവിനെ കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കാനാണ് വാട്‌സ്ആപ് സന്ദേശങ്ങള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. സന്ദേശം അയച്ച ഫോണുകള്‍ സാനു, ചാക്കോ ,ലിജോ എന്നിവരുടേതാണെന്ന് സൈബര്‍ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിച്ചു. 7 പ്രതികളില്‍ നിന്നു പിടിച്ചെടുത്ത ഫോണുകള്‍ പോലീസ് സ്ഥിരീകരിച്ചു.
പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് രക്തക്കറയും മുടിയിഴകളും വിരലടയാളവും ലഭിച്ചു. കെവിനെ തട്ടിക്കൊണ്ടുപോയ ബന്ധു അനീഷിനെ പ്രതികള്‍ മര്‍ദ്ദിച്ചപ്പോള്‍ കൈ തെറ്റി 9ാം പ്രതി ടിറ്റോ ജെറോമിന്റെ മൂക്കില്‍ കൊണ്ടു. ടിറ്റോയുടെ ചോരയാണ് വാഹനത്തില്‍ നിന്ന് ലഭിച്ചതെന്ന് ഡിഎന്‍എ പരിശോധയില്‍ കണ്ടെത്തിയെന്നും അന്വേഷണ സംഘം പറഞ്#ു.