CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 23 Seconds Ago
Breaking Now

അമ്മയുടെ വയറുപിളര്‍ന്ന് മോഷ്ടിക്കപ്പെട്ട കുഞ്ഞ് മരണത്തിന് കീഴടങ്ങി; ജീവന്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടം മതിയാക്കി ആ കുഞ്ഞ് അമ്മയ്ക്ക് അരികിലേക്ക് യാത്രയായി; അരുംകൊല നടത്തിയ അമ്മയും മകളും ജയിലില്‍

കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാവ് മറ്റൊരാളാണെന്ന സത്യം പുറത്തുവന്നതോടെ കൊലപാതകം പുറത്തായി

അമ്മയുടെ ജീവന്‍ കവര്‍ന്നാണ് ആ കുഞ്ഞിനെ അവര്‍ വയറുപിളര്‍ന്ന് പുറത്തെടുത്തത്. മറ്റൊരാളുടെ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ നിന്നും മോഷ്ടിച്ച ഞെട്ടിക്കുന്ന ക്രൂരതയ്ക്ക് മറ്റൊരു ഇരകൂടി. അമ്മയും മകളും ചേര്‍ന്ന് മോഷ്ടിച്ച ആ ചോരക്കുഞ്ഞാണ് ആശുപത്രിയില്‍ രണ്ട് മാസത്തെ പോരാട്ടത്തിനൊടുവില്‍ സ്വന്തം അമ്മയുടെ അരികിലേക്ക് യാത്രയായത്. 

ഷിക്കാഗോയിലാണ് ലോകത്തെ നടുക്കിയ ആ മോഷണം അരങ്ങേറിയത്. അമ്മ മാര്‍ലെനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയാണ് ക്ലാരിസ ഫിഗുറോയും, മകളും ചേര്‍ന്ന് കുഞ്ഞ് യാദിയല്‍ ലോപ്പസിനെ തട്ടിയെടുത്തത്. ആശുപത്രിയില്‍ രണ്ട് മാസത്തെ ചികിത്സയ്‌ക്കൊടുവില്‍ യാദിയല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ക്ലാരിസയുമായി ഫേസ്ബുക്കില്‍ സംസാരിച്ച ശേഷം കുഞ്ഞുടുപ്പുകള്‍ വാങ്ങാന്‍ എത്തിയതായിരുന്നു മാര്‍ലെന്‍. 

എന്നാല്‍ അക്രമികളുടെ വീട്ടിലെത്തിയ ഗര്‍ഭിണിയെ അമ്മയും മകളും ചേര്‍ന്ന് ശ്വാസം മുട്ടിച്ചു. ഇറച്ചിക്കത്തി ഉപയോഗിച്ച് മാര്‍ലെന്റെ വയറുപിളര്‍ന്ന് കുഞ്ഞിനെ തട്ടിയെടുത്തു. ഇതിന് ശേഷം തങ്ങളുടെ വീട്ടില്‍ പിറന്ന കുഞ്ഞെന്ന വ്യാജേന ഇവര്‍ ലോകത്തിന് മുന്നില്‍ യാദിയലിനെ അവതരിപ്പിച്ചു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ഞെട്ടിക്കുന്ന വസ്തുത പുറത്തുവന്നത്. 

കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാവ് മറ്റൊരാളാണെന്ന സത്യം പുറത്തുവന്നതോടെ കൊലപാതകം പുറത്തായി. അമ്മയെന്ന് നടിച്ച വ്യാജ അമ്മയും, അവരുടെ അമ്മയും അകത്തായി. ഇടയ്ക്കിടെ കണ്ണുതുറന്നിരുന്നെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ആരംഭിച്ചിരുന്നില്ല. ഒടുവില്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ വെച്ച് യാദിയല്‍ മരണപ്പെട്ടു. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാകും കൊലപാതകികള്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുകയെന്ന് കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോണി ഓഫീസ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.