CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 2 Minutes 54 Seconds Ago
Breaking Now

ജയ് ശ്രീറാം വിളിച്ചില്ല, ആള്‍ക്കൂട്ട മര്‍ദ്ദനം ; രക്ഷകരായത് ദമ്പതിമാര്‍

പൂലര്‍ച്ചെ ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഇമ്രാനെ നിലത്ത് തള്ളിയിട്ട ശേഷമായിരുന്നു ആക്രമണം

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച മുസ്ലീം യുവാവിനെ രക്ഷിച്ചത് ഹിന്ദു ദമ്പതിമാര്‍. ഔറംഗബാദിലായിരുന്നു സംഭവം. ഹോട്ടല്‍ ജീവനക്കാരനായ ഇമ്രാന്‍ ഇസ്മായില്‍ പാട്ടീലിനാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റത്.

പൂലര്‍ച്ചെ ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഇമ്രാനെ നിലത്ത് തള്ളിയിട്ട ശേഷമായിരുന്നു ആക്രമണം. മൂന്നു തവണ ജയ്ശ്രീറാം വിളിച്ചാല്‍ വിട്ടയ്ക്കാമെന്നായിരുന്നു ആള്‍ക്കൂട്ടം ആക്രോശിച്ചത്. ബഹളം കേട്ടാണ് അയല്‍വാസികളായ ഹിന്ദു ദമ്പതിമാര്‍ ഓടിയെത്തിയത്. ഉപദ്രവിക്കാതെ വിട്ടയയ്ക്കണമെന്ന് ഇവര്‍ യാചിച്ചതോടെയാണ് ആള്‍ക്കൂട്ടം പിരിഞ്ഞു പോയത്. അക്രമികളുടെ കയ്യില്‍ നിന്നും ഇമ്രാന്റെ ബൈക്കിന്റെ താക്കോല്‍ തിരികെ വാങ്ങിയ ഇവര്‍ ഇമ്രാന്‍ സുരക്ഷിതനായി വീട്ടിലെത്തിയെന്ന് ഉറപ്പിച്ച ശേഷമാണ് മടങ്ങിയത്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളുടെ ഭീഷണിയെ തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കുടുംബാംഗങ്ങള്‍ തയ്യാറായിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.