ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിച്ച യു.കെയിലെ പ്രഥമ സാഹിത്യപ്രവര്‍ത്തകരുടെ ഒത്തുചേരല്‍ അവർണനീയമായ അനുഭവമായി. സാഹിത്യസല്ലാപം എന്നു പേരിട്ട സമ്മേളനം ശനിയാഴ്ച ബാര്‍കിങ് റോഡിലുള്ള ബോളിയര് സിനിമാസിലെ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. സാഹിത്യവേദി കോർഡിനേറ്റർ രജി നന്തികാട്ട് സാഹിത്യകാരന്മാരെ പരിചയപ്പെടുത്തി.
നോവലിസ്റ്റ് മുരുകേഷ് പനയറ മലയാള സാഹിത്യവും സമകാലീന അവസ്ഥയും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. പിന്നീട് നടന്ന ചർച്ചയിൽ സിസിലി ജോർജ്, അനിയൻ കുന്നത്ത്, മനോജ് ശിവ, പാർവതിപുരം മീര പ്രിയൻ, ജിൻസണ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു. സിസിലി ജോർജ് തന്റെ ഓർമ്മകൾ അയവിറക്കി തന്റെ അനുഭവങ്ങൾ പങ്കു വച്ചത് ഹൃദ്യമായിരുന്നു. പ്രസിദ്ധ സാഹിത്യക്കാരൻ കാരൂർ സോമൻ തന്റെ നെടുനാളത്തെ സാഹിത്യ ജീവിതത്തിൽ നിന്നുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ ഈ മേഖലയിൽ നില നിൽക്കുന്ന കള്ളനാണയങ്ങളെ പറ്റി ഊന്നിപ്പറഞ്ഞു. ഭാവനാ സമ്പന്നമായ ദർശനം പോലെ തന്നെ അനുഭവ സമ്പത്തും സാഹിത്യക്കാരന് വേണമെന്ന് കാരൂർ സോമൻ പറഞ്ഞു.
മനോജ് ശിവ താൻ രചിച്ച കഥ വായിച്ചതും സിസിലി, മുരുകേഷ് എന്നിവർ തങ്ങളുടെ കവിതകൾ ആലപിച്ചതും സമ്മേളനത്തെ ഗംഭീരമാക്കി. മുരളി മുകുന്ദൻ, ചെറായി ശശി, എബ്രഹാം വർക്കി, അനൂപ് എന്നിവർ അഭിപ്രായങ്ങൾ പങ്കുവെച്ചും സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചും സാഹിത്യസല്ലാപം ഹൃദ്യമായ അനുഭവമാക്കി.