ഈസ്റ്റ്ഹാം MP സ്റ്റീഫൻ ടിംസ്, ഡോ. ഓമന ഗംഗാധരൻ, കൌണ്‍സിലർ ഫിലിഫ് അബ്രാഹം എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. MP സ്റ്റീഫൻ ടിംസ് പൊന്നാടയണിയിച്ചും, മാസ്റ്റർ അതുള് സൂരജ് ( ഡോ.ഓമനയുടെ ചെറു മകൻ) മാല്യം ചാര്‍ത്തിയും, വേള്‍ഡ് തമിൾ കൌണ്‍സിൽ പൊന്നാടയണിയിച്ചും പ്രൊഫസ്സറെ ആദരിച്ചു. SBI , ജോയ് ആലൂക്കാസ് എന്നീ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഉപഹാരങ്ങളും ആഷറിനു കൈമാറി. ന്യുഹാം കൌന്സിലരമാരായ ജോസ് അലക്സാണ്ടർ,അലക് കെല്ലവേ,മേരി സ്കയെഴ്സ്, ആയിഷാ ചൗധരി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.ഡോ.യതീഷ് ശിവാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന സ്വീകരണ യോഗത്തിനു,വക്കം സുരേഷ് കുമാര്‍ ആലപിച്ച ഈശ്വര ഭക്തി ഗാനത്തോടെ ആരംഭമായി. അണ്ണാമല യുനിവേർസിറ്റി അസ്സോ. പ്രൊഫസ്സർ ശ്രീകുമാർ ആഷറിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളെകുറിച്ചും, തമിഴു-മലയാള ഭാഷകള്‍ക്ക് അദ്ദേഹം നല്കിയ മഹത്തായ സംഭാവനകളെപറ്റിയും തയ്യാറാക്കി അയച്ച വിവരണം,ജീജ ശ്രീലാൽ, സദസ്സിനുവേണ്ടി വായിച്ചു REA യെ പരിചയപ്പെടുത്തി. പ്രൊഫ. ആഷർ മലയാള ഭാഷയ്ക്ക് നല്കിയ സംഭാവനകളും, അദ്ദേഹം ആഗോള തലത്തിൽ മലയാള ഭാഷയ്ക്ക് നേടിത്തന്ന ഖ്യാതിയും, പ്രചാരവും അമൂല്യമാണെന്നു പറഞ്ഞ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ടെലിഫോണിക് സന്ദേശമായി തന്റെ ആശംശകളും നന്ദിയും അറിയിക്കുകയും ചെയ്തു.
ലണ്ടനിലെ പ്രമുഖ സാഹിത്യകാരിയും സാമൂഹ്യ പ്രവര്‍ത്തകയും കൗൻസിലരുമായ ഡോ. ഓമന ഗംഗാധരൻ രചിച്ച തന്റെ പതിനാറാമത്തെ നോവലായ ' ആരുമല്ലാത്ത ഒരാള്‍ ' എന്ന കൃതിയുടെ ലണ്ടനിലെ പ്രകാശനം തദവസരത്തിൽ നിര്‍വ്വഹിച്ചു. ഡോ.ഓമന ടിംസ് MP ക്ക് കൈമാറിയ നോവൽ പ്രൊഫ. ആഷറിനു നല്‍കിക്കൊണ്ട് ആണ് പ്രകാശന കര്‍മ്മം നടത്തിയത്. പ്രസ്തുത നോവലിൽ മുഖ്യ കഥാപാത്രമായി, യവന സാന്നിദ്ദ്യമായ പ്രൊഫ. ആഷർ, ചിരഞ്ജീവിയായി നിറഞ്ഞു നില്ക്കുന്നു. നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിത രോദനങ്ങളെ തുറന്നു ചിത്രീകരിക്കുന്ന ഈ നോവൽ, ജീവിതത്തിന്റെ പെരുവഴിയിൽ ഒറ്റപ്പെട്ടു പോവുന്ന സ്ത്രീകൽക്കായി സമര്‍പ്പിക്കുന്നുവെന്നു ഡോ ഓമന പറഞ്ഞു. തന്റെ സാഹിതി തപസ്യയുടെ വരദാനമാണ് ' ആരുമല്ലാത്ത ഒരാള്‍ ' എന്ന് നോവലിസ്റ്റിനു അഭിമാനിക്കാം. 1953 മുതൽ,തമിൾനാട്ടിലും,കേരളത്തിലും നിരവധി തവണ സന്ദർശിക്കുകയും സംഘകാലത്തിലൂടെ ഏറെ സഞ്ചരിക്കുകയും, രചനകളെയും, സാഹിത്യ നായകരെയും, ജനങ്ങളെയും തന്റെ ഹൃദയത്തോട് ചേര്‍ത്തും REA, എന്നും വലിയ ആത്മ ബന്ധം പുലര്‍ത്തിയിരുന്നു. തമിഴു പുസ്തകങ്ങൾ പലതും ആന്ഗ്ലെയ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുള്ള ആഷർ, മലയാളത്തിന്റെ എക്കാലത്തെയും പ്രഗത്ഭ സാഹിത്യ നായകരായ തകഴി ശിവശങ്കരപിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, രാമനുണ്ണി തുടങ്ങി നിരവധി എഴുത്തുകാരുമായി വലിയ ബന്ധം പ്രൊഫസ്സർ പുലര്‍ത്തിയിരുന്നു. തഴിയുടെ 'തോട്ടിയുടെ മകൻ' ( Scavanger 's Son ) , ബഷീറിന്റെ ബാല്യകാല സഖി ( Childhood Friend ) , ' ന്റുപ്പൂപ്പാക്കൊരാനെണ്ടാർന്നു' ( Me Grandad 'ad an Elephant ) , രാമനുണ്ണിയുടെ ' സുഫി പറഞ്ഞ കഥ' ( What the Sufi said) ..തുടങ്ങി ആഷർ ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ മലയാള കഥകൾ ഏറെ. തമിൾ-മലയാള ഭാഷകള്‍ക്ക് ഗ്രാമറും, നിയമങ്ങളും, നിഘണ്ടുവും തയ്യാറാക്കുന്നതിൽ ഗുണ്ടര്‍ട്ടും, തോമസ് ലേമാൻ, ആന്ട്രോനോവ് തുടങ്ങിയ മഹാരതന്മാര്ക്കൊപ്പം മഹനീയ സ്ഥാനം അലങ്കരിക്കുന്ന പ്രോഫസ്സറിനു ഉചിതമായ ഗംഭീര വരവേൽപ്പാണ് ലണ്ടനിൽ ഇന്ത്യൻ പൗരാവലി ഒരുക്കിയിരുന്നത്. ഡോ.ഓമന ഗംഗാധരൻ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന 'ആരുമല്ലാത്ത ഒരാള്‍' -ന്റെ ഇംഗ്ലീഷ് പതിപ്പായ ' Not A Perfect Stranger ' എന്ന നോവലിന്റെ പ്രസക്ത ഭാഗം മാസ്റ്റർ അതുൾ സൂരജ് സദസ്സിനു വായിച്ചു കേള്‍പ്പിച്ചു. പ്രോഫസ്സറിനു ഭാവുകങ്ങൾ നേരുവാനായി അവിടെയെത്തിയ 90 കാരി ഗൌരി മേനോനെ( റിട്ട.ഹെഡ് മിസ്ട്രെസ്സ്) കണ്ട ആഷർ അവരുടെ ഭാഷാ സ്നേഹത്തിന്റെ അതുല്യതയെ വാനോളം പുകഴ്ത്തുകയും പൊന്നാടയണിയിച്ചു ആദരിക്കുകയും ചെയ്തു. അന്നേ ദിവസം അവരുടെ തൊണ്ണൂറാം ജന്മമ ദിനമായിരുന്നു എന്നത് സദസ്സിലേവർക്കും അതിശയവും ആവേശവുമായി. മുന്‍ ഇംഗ്ലണ്ട് പബ്ലിക്ക് ഹെൽത്ത് ഡയരക്ടർ പാറ്റ് നായരുടെ മാതാവുകൂടിയാണ് ഈ ഭാഷാ സ്നേഹിയായ ഗൌരി മേനോൻ. തന്റെ മറുപടി പ്രസംഗത്തിൽ REA ഏവര്‍ക്കും നന്ദി പറയുകയും, എന്നും ഹൃദയത്തിൽ താലോലിക്കുന്ന സൌത്തിന്ത്യയുമായുള്ള പ്രത്യേക ആത്മ ബന്ധവും , തന്റെ അക്കാലത്തെ കാള വണ്ടി യാത്രയുടെ അനുഭൂതികളെയും ഒക്കെ സദസ്സിൽ പങ്കിട്ടു. ഡോ ഓമന 'ആരുമല്ലാത്ത ഒരാള്‍' -ന്റെ പിറവിക്കു കാരണ ഭൂതമായ സാഹചര്യങ്ങളെ സദസ്സിനു പങ്കിട്ടത് ഏവര്‍ക്കും അനുഭവ വേദ്യമായി.
സ്വീകരണ- പ്രകാശന ചടങ്ങുകളുടെ മുഖ്യ സംഘാടകനും, കേരള ലിങ്ക് MD യും, കൌന്സിലരും, സാമൂഹ്യ പ്രവര്‍ത്തകനുമായ ഫിലിപ്പ് അബ്രാഹം, അതിഥികൽക്കും, ശ്രീനാരായണ ഗുരു മിഷൻ ഓഡിറ്റോരിയത്തിൽ തടിച്ചു കൂടിയ പൗരാവലിക്കും, ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിച്ചു. മലയാള ഭാഷാ സ്നേഹികൾ ക്രുതാര്തരായാണ് വേദി വിട്ടത്.