CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 37 Minutes 39 Seconds Ago
Breaking Now

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യമില്ല ; ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

ഉപതെരഞ്ഞെടുപ്പില്‍ ജെ.ഡി.എസുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസിലും നേരത്തേ അഭിപ്രായമുയര്‍ന്നിരുന്നു.

കര്‍ണാടകത്തില്‍ ഉള്‍പ്പോര് തുടരുന്നു. കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് അയോഗ്യരാക്കപ്പെട്ട 15 എം.എല്‍.എമാരുടെ മണ്ഡലങ്ങളിലേക്ക് അടുത്തമാസം പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യമില്ലാതെയാണു മത്സരിക്കാന്‍ പോകുന്നത്. ഒറ്റയ്ക്കു മത്സരിക്കാന്‍ പോകുന്നതായി ജെ.ഡി.എസാണ് ആദ്യം വ്യക്തമാക്കിയത്. എല്ലാ സീറ്റിലും ജെ.ഡി.എസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിന്നു പാഠം പഠിച്ചെന്നും ജെ.ഡി.എസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.ജെ.ഡി.എസ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് എച്ച്.ഡി ദേവഗൗഡയും മാധ്യമങ്ങളോടു പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ ജെ.ഡി.എസുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസിലും നേരത്തേ അഭിപ്രായമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാനിരിക്കെയാണ് ജെ.ഡി.എസിന്റെ പ്രഖ്യാപനം. അതേസമയം ഭരണകക്ഷിയായ ബി.ജെ.പിക്ക് ആറ് സീറ്റുകളിലെങ്കിലും സ്വന്തം സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചാല്‍ മാത്രമേ അധികാരത്തില്‍ തുടരാനാകൂ. കോണ്‍ഗ്രസും ജെ.ഡി.എസും ഉപതെരഞ്ഞെടുപ്പിനു ശേഷം സീറ്റ് നില നോക്കി സഖ്യത്തിലായാല്‍ വീണ്ടും ഭരണമാറ്റം ഉണ്ടായേക്കും.

കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച വിമത എം.എല്‍.എമാരുടെ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ പിന്തുണ പിന്‍വലിച്ച എം.എല്‍.എമാരെ മുന്‍ സ്പീക്കര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയതിനാല്‍ ഇവര്‍ക്ക് ഇക്കുറി മത്സരിക്കാനാവില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.