CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 12 Minutes 28 Seconds Ago
Breaking Now

200ഓളം കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മുന്‍ ഇംഗ്ലീഷ് അധ്യാപകനെ ജയിലില്‍ കുത്തിക്കൊന്നു; ഇരകളെ കണ്ടെത്തിയത് വിദേശരാജ്യങ്ങളില്‍ കറങ്ങി

ഈസ്റ്റ് യോര്‍ക്ക്‌സിലെ ഫുള്‍ സട്ടണ്‍ ജയില്‍ സെല്ലിലാണ് റിച്ചാര്‍ഡിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ചരിത്രത്തിലെ ഏറ്റവും കുപ്രശസ്തനായ കുട്ടിപ്പീഡകനെ ശിക്ഷ അനുഭവിക്കവെ ജയിലില്‍ കുത്തിക്കൊന്നു. കുറ്റകൃത്യങ്ങളുടെ കാഠിന്യം അനുസരിച്ച് സ്വയം പോയിന്റ് വരെ നല്‍കിവന്ന മുന്‍ ഇംഗ്ലീഷ് അധ്യാപകന്‍ റിച്ചാര്‍ഡ് ഹക്കിളാണ് ജയിലില്‍ കൊല്ലപ്പെട്ടത്. വിദേശരാജ്യങ്ങളില്‍ 200ഓളം കുട്ടികളെ പീഡനത്തിന് ഇരയാക്കിയ ഇയാള്‍ 22 ജീവപര്യന്തം ശിക്ഷകള്‍ നേരിട്ട് വരികയായിരുന്നു. 

ഈസ്റ്റ് യോര്‍ക്ക്‌സിലെ ഫുള്‍ സട്ടണ്‍ ജയില്‍ സെല്ലിലാണ് റിച്ചാര്‍ഡിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. താല്‍ക്കാലികമായി ഉണ്ടാക്കിയെടുത്ത കത്തി കൊണ്ടാണ് ഇയാളെ കുത്തിക്കൊന്നതെന്നാണ് റിപ്പോര്‍ട്ട്. മലേഷ്യയില്‍ സഞ്ചരിച്ച് നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങള്‍ ഇയാള്‍ സമ്മതിച്ചിരുന്നു. ആറ് മാസം പ്രായമായ കുട്ടി വരെ ഇരകളില്‍ സ്ഥാനം പിടിച്ചു. 

ആഷ്‌ഫോര്‍ഡിലെ ബാപ്റ്റിസ്റ്റ് പള്ളിയില്‍ അംഗമായിരുന്ന റിച്ചാര്‍ഡ് മതത്തിന്റെ മറവിലാണ് ക്രിസ്ത്യന്‍ സമൂഹത്തിലെ കുട്ടികളെ ഇരകളാക്കി മാറ്റിയത്. സഹായപ്രവര്‍ത്തനങ്ങളെന്ന മറവില്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ആശങ്ക ജനിപ്പിക്കുന്നതാണെന്ന് ശിക്ഷ വിധിക്കവെ ജഡ്ജ് പ്രസ്താവിച്ചിരുന്നു. 

പാവപ്പെട്ട ഏഷ്യന്‍ കുട്ടികളെ എളുപ്പത്തില്‍ ഇരകളാക്കാന്‍ റിച്ചാര്‍ഡ് മറ്റ് കുട്ടിപീഡകര്‍ക്ക് ഓണ്‍ലൈന്‍ വഴി ടിപ്പുകളും ലഭ്യമാക്കി. 'ഇന്ത്യയില്‍ പഠിച്ച് യോഗ്യത നേടി, ഇക്കാര്യങ്ങള്‍ പാശ്ചാത്യ ലോകത്ത് ഇറക്കിയാല്‍ ഒരു മാസം കൊണ്ട് അകത്ത് കിടക്കും', എന്നാണ് പാശ്ചാത്യനെന്ന ലേബല്‍ ഗുണം ചെയ്യുന്നത് സംബന്ധിച്ച് റിച്ചാര്‍ഡ് കുറിച്ചത്. 

ഒരു കുപ്രശസ്ത ഓണ്‍ലൈന്‍ വെബ്‌സൈറ്റിനെക്കുറിച്ച് അന്വേഷിക്കവെ ഓസ്‌ട്രേലിയന്‍ പോലീസാണ് ഇയാളെ കുടുക്കിയത്. 25 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയാല്‍ ജയില്‍മോചിതനാകുമായിരുന്ന റിച്ചാര്‍ഡിനെ ഏതോ സഹതടവുകാരനാണ് അവസാനിപ്പിച്ചത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.