CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 49 Minutes 38 Seconds Ago
Breaking Now

65 ലക്ഷം രൂപയുടെ വിഹിതം കിട്ടാനിരിക്കേ അവന്‍ ഉത്രയെ കൊല്ലുമോ ? മകനെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഉത്രയുടെ പിതാവ് പറഞ്ഞിരുന്നുവെന്നും രേണുക

ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്പോള്‍ 65 ലക്ഷം രൂപ ലഭിക്കും. അത് രണ്ടു മക്കളുടെ പേരിലും നല്‍കാമെന്ന് പറഞ്ഞിരുന്നു.

സൂരജിനെ ലക്ഷങ്ങള്‍ മുടക്കി കള്ളക്കേസില്‍ കുടുക്കുമെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ പറഞ്ഞിരുന്നു എന്ന് സൂരജിന്റെ അമ്മ രേണുക. കാര്‍ ഉള്‍പ്പെടെ ലഭിച്ച സ്ത്രീധനം തങ്ങള്‍ തിരികെ നല്‍കിയിരുന്നു എന്നും സഞ്ചയനത്തിന്റെ അന്ന് പരസ്യമായി വിജയസേനന്‍ ഭീഷണി മുഴക്കിയിരുന്നു എന്നും സൂരജിന്റെ അമ്മ ആരോപിച്ചു. മകന്‍ നിരപരാധിയാണെന്നും പൊലീസ് കൊണ്ടുപൊയ്‌ക്കോട്ടെ എന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്പോള്‍ 65 ലക്ഷം രൂപ ലഭിക്കും. അത് രണ്ടു മക്കളുടെ പേരിലും നല്‍കാമെന്ന് പറഞ്ഞിരുന്നു. അങ്ങനെയിരിക്കേ അവര്‍ ഉത്രയെ കൊല്ലുമോയെന്നും രേണുക ചോദിച്ചു. ഉത്രയുടെ വീട്ടുകാരുടേ മൂന്നേക്കര്‍ എവിടെയാണെന്ന് പോലും ചോദിച്ചിട്ടില്ല. അതവരുടെ പേരില്‍ എഴുതിവക്കാത്തതെന്തെന്ന് പോലും ചോദിച്ചിട്ടില്ലെന്നും രേണുക പറയുന്നു.

പാമ്പു കടിച്ച കാര്യം ഉത്ര പറഞ്ഞില്ല. പറയാതെ എങ്ങനെ അറിയും. രാത്രി 1 മണിയ്ക്ക് പാടുകണ്ടു, ഉടനെ ആശുപത്രിയിലെത്തിച്ചെന്നും സൂരജിന്റെ അമ്മ പറയുന്നു.

പാമ്പ് കടിച്ച് ശസ്ത്രക്രിയ ചെയ്തതിനാല്‍ എസിയില്‍ കിടക്കാന്‍ ഉത്രയ്ക്ക് ആകുമായിരുന്നില്ല, രക്തസമ്മര്‍ദ്ദം കുറയും. അതുകൊണ്ട് എസിയിട്ട് അടച്ചിട്ട മുറിയില്‍ പാമ്പു കയറിയെന്ന ആരോപണം വിലപ്പോവില്ലെന്നും രേണുക പറഞ്ഞു.

 

സഞ്ചയനത്തിന്റെ അന്ന് അവര്‍ നല്‍കിയതെല്ലാം തിരികെ നല്‍കി. കാറുള്‍പ്പെടെയുള്ളവ അവര്‍ക്ക് കൊടുത്തു. അന്ന് അവരുടെ അച്ഛന്‍ പറഞ്ഞത്, ലക്ഷങ്ങള്‍ മുടക്കി സൂരജിനെ കുടുക്കുമെന്നാണ്. അങ്ങനെ എനിക്ക് വയ്യാതായി ഞാന്‍ അഞ്ചലില്‍ ആശുപത്രിയിലായിരുന്നു. പിറ്റേന്ന് മൂന്നു മണിക്കാണ് ഞാന്‍ അവിടെ നിന്ന് ഡിസ്ചാര്‍ജ് ആയത്. അവന്‍ എങ്ങനെയുള്ള ചെറുപ്പക്കാരനാണെന്ന് ഈ നാട്ടുകാരോട് ചോദിച്ചാല്‍ അറിയാം. സൂരജിനെ കള്ളക്കേസില്‍ കുടുക്കുമെന്ന് അന്നേ അച്ഛന്‍ പറഞ്ഞതാണ്. എനിക്കിനി അവനെയും വേണ്ട. കൊണ്ടുപോയി ആരാണെന്ന് വെച്ചാല്‍ കൊന്നുതിന്നട്ടെ. അവനേം വേണ്ട, അവന്റെ കുഞ്ഞിനേം വേണ്ട. ഇത്രയും നാള്‍ കുഞ്ഞിനെ എന്റെ കൂടെ കിടത്തി ഞാന്‍ ഉറക്കി. ഇനി എനിക്ക് അതിനെയും വേണ്ട.' രേണുക പ്രതികരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.