CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 5 Minutes 58 Seconds Ago
Breaking Now

2018 -19 വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കിയത് 876.10 കോടി; 698 കോടി ബിജെപിയ്ക്ക് ; 122.5 കോടി കോണ്‍ഗ്രസിന്

2018-19 വര്‍ഷത്തില്‍ ഈ കോര്‍പ്പറേറ്റുകളും ബിസിനസ് സ്ഥാപനങ്ങളും സംഭാവന ചെയ്ത, 876.10 കോടി രൂപയില്‍, 92 ശതമാനവും നല്‍കിയിരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണെന്നും കണക്കുകളില്‍ പറയുന്നു

2018-19 കാലയളവില്‍ രാജ്യത്തെ കോര്‍പ്പറേറ്റുകളും ബിസിനസ് ഗ്രൂപ്പുകളും തിരഞ്ഞെടുപ്പ് സംഭാവന ഇനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയത് 876 കോടി രൂപ. ഇവരില്‍ നിന്നും കൂടുതല്‍ തുക കൈപ്പറ്റിയിരിക്കുന്നത്  ബി.ജെ.പിയാണ്. 698 കോടി രൂപയാണ് ബിജെപിക്ക് കിട്ടിയതെന്ന് അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റീഫോംസ് എന്ന സന്നദ്ധസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രണ്ടാം സ്ഥാനത്തുള്ളത് കോണ്‍ഗ്രസ് ആണ്. എഡിആര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 122.5കോടി രൂപ ആണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഓരോ സാമ്പത്തിക വര്‍ഷവും പാര്‍ട്ടിക്ക് 20,000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കുന്നവരെ കുറിച്ചുളള വിവരങ്ങള്‍ നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്.

2018-19 വര്‍ഷത്തില്‍ ഈ കോര്‍പ്പറേറ്റുകളും ബിസിനസ് സ്ഥാപനങ്ങളും സംഭാവന ചെയ്ത, 876.10 കോടി രൂപയില്‍, 92 ശതമാനവും നല്‍കിയിരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണെന്നും കണക്കുകളില്‍ പറയുന്നു. പ്രധാനമായും 1,573 കോര്‍പ്പറേറ്റുകളില്‍ നിന്നാണ് ബി.ജെ.പിക്ക് 698.082 കോടി രൂപ ലഭിച്ചത്. 122 കോര്‍പ്പറേറ്റുകളില്‍ നിന്നായി കോണ്‍ഗ്രസിന് 122. 5 കോടിയും 17 കോര്‍പ്പറേറ്റുകളില്‍ നിന്നായി എന്‍സിപിക്ക് 11.345 കോടി രൂപയും കിട്ടി.

ഇതില്‍ ഉറവിടം അറിയാത്ത 20.54 കോടി രൂപയും ഉള്‍പ്പെട്ടിട്ടുണ്ട്. 31. 42 കോടി രൂപ നല്‍കിയ 319 കമ്പനികള്‍ നല്‍കിയ കോണ്‍ട്രിബ്യൂഷന്‍ ഫോമില്‍ മേല്‍വിലാസം രേഖപ്പെടുത്തിയിട്ടുമില്ല. 13.57 കോടി രൂപ സംഭാവന ചെയ്ത 34 കമ്പനികള്‍ പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കിയിട്ടില്ല. ഈ തുകയുടെ 99.75 ശതമാനവും ( 13.33 കോടി) ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ്. 20,000 രൂപയ്ക്ക് മുകളില്‍ നല്‍കുന്ന ഓരോ സംഭാവനയ്ക്കും പാന്‍കാര്‍ഡ് നമ്പര്‍ വേണമെന്ന് നിയമമുണ്ടെന്ന് എഡിആര്‍ പറയുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.