CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 51 Minutes 7 Seconds Ago
Breaking Now

ആത്മീയ ഗുരുവിന്റെ മുന്നില്‍ നിലത്തിരിക്കുന്ന ചിത്രം ; കലാമിന്റെ എളിമയെന്ന് കട്ജു ; ബ്രാഹ്മണ്യത്തിന്റെ ധാര്‍ഷ്ട്യമെന്ന വിമര്‍ശനവുമായി വി ടി ബല്‍റാം

ആത്മീയ ഗുരുവായിരുന്ന പ്രമുഖ് സ്വാമി മഹാരാജിന്റെ കാല്‍ക്കീഴില്‍ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ പി ജെ അബ്ദുള്‍ കലാം ഇരിക്കുന്ന ചിത്രത്തിലെ ജാതീയതയെ വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ. സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തെയാണ് വി.ടി ബല്‍റാം വിമര്‍ശിച്ചത്.

ഡോ. കലാമിന്റെ മഹത്വവും എളിമയും വിനയവും ആണ് ചിത്രത്തില്‍ പ്രകടമാകുന്നത് എന്ന് മാര്‍ക്കണ്ഡേയ കട്ജു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തോടൊപ്പം കുറിച്ചിരുന്നു. എന്നാല്‍ എ പി ജെ അബ്ദുള്‍ കലാമിന്റെ മഹത്വവും എളിമയും വിനയവും പ്രകടമായതിനോടൊപ്പം അദ്ദേഹത്തെ കാല്‍ക്കീഴില്‍ ഇരുത്തിയത് ബ്രാഹ്മണ്യത്തിന്റെ ധാര്‍ഷ്ട്യമാണെന്ന് പോസ്റ്റിനു കീഴെ വി.ടി ബല്‍റാം കമന്റായി കുറിച്ചു.

ആത്മീയ നേതാവും സ്വാമിനാരായണ വിഭാഗത്തിലെ ബോചസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ സന്‍സ്ഥ മേധാവിയുമായിരുന്ന പ്രമുഖ് സ്വാമി മഹാരാജിനെ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം സന്ദര്‍ശിച്ച വേളയില്‍ എടുത്ത ചിത്രമായിരുന്നു ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

പോസ്റ്റില്‍ വി.ടി ബല്‍റാമിന്റെ വിമര്‍ശനത്തെ ഭൂരിഭാഗം ആളുകളും പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചുരുക്കം ചിലര്‍ എതിരഭിപ്രായവും ഉന്നയിച്ചു. കാല്‍ക്കീഴില്‍ ഇരിക്കുക എന്നത് കലാമിന്റെ തിരഞ്ഞെടുപ്പാണെന്നാണ് ചിലര്‍ വാദിക്കുന്നത്. ചിത്രത്തിലേത് ധാര്‍ഷ്ട്യമല്ലെന്നും ഹിന്ദു സംസ്‌കാരം അനുസരിച്ച്, ഒരു സന്ന്യാസിക്ക് അവരുടെ ശിഷ്യന്മാര്‍ ബഹുമാനം നല്‍കുന്നു എന്നും ഡോ. കലാം ശിഷ്യനാണ് അതിനാലാണ് നിലത്തിരിക്കുന്നത് എന്നും മറ്റു ചിലര്‍ പറഞ്ഞു. ജാതീയ മാനസികാവസ്ഥ ബല്‍റാമിനാണ് ഉള്ളതെന്നും അതില്‍ നിന്നും പുറത്തു വരുവാനും ചിലര്‍ എം.എല്‍.എയെ ഉപദേശിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.