CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 20 Minutes 33 Seconds Ago
Breaking Now

ജോണ്‍സണ്‍ വാക്‌സിന്‍ സ്വീകരിച്ച് നാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 43-കാരന്റെ ഒരു ഭാഗം തളര്‍ന്നു; സംസാരശേഷിയും നഷ്ടമായി; ബ്ലോഡ് ക്ലോട്ട് മൂലം സ്‌ട്രോക്ക് നേരിട്ട ഏഴ് മക്കളുടെ പിതാവിനെ ആശുപത്രിയിലെത്തിച്ചത് സഹജീവനക്കാര്‍

ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഗുരുതര ബ്ലഡ് ക്ലോട്ട്, വാക്‌സിനേഷന്‍ നിര്‍ത്തിവെച്ച് യുഎസ്‌

ജോണ്‍സണ്‍ & ജോണ്‍സണ്‍ കൊവിഡ്-19 വാക്‌സിന്‍ സ്വീകരിച്ച ഏഴ് മക്കളുടെ പിതാവായ 43-കാരന്റെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു, സംസാരശേഷിയും നഷ്ടമായി. മിസിസിപ്പിയിലെ സെന്റ് മാര്‍ട്ടിനില്‍ നിന്നുള്ള ബ്രാഡ് മലഗാറിയ്ക്കാണ് ബ്ലഡ് ക്ലോട്ട് മൂലം സ്‌ട്രോക്ക് നേരിട്ടത്. 

വാക്‌സിന്‍ ആദ്യ ഷോട്ട് ലഭിച്ച് നാല് മണിക്കൂറുകള്‍ക്കുള്ളിലായിരു്‌നനു മിഡില്‍ സെറിബ്രല്‍ ആര്‍ട്ടറിയില്‍ ബ്ലഡ് ക്ലോട്ട് രൂപപ്പെട്ടതെന്ന് ഇദ്ദേഹത്തിന്റെ കുടുംബം അവകാശപ്പെട്ടു. ആറ് സ്ത്രീകളില്‍ അപൂര്‍വ്വമായ, എന്നാല്‍ ഗുരുതരമായ ബ്ലഡ് ക്ലോട്ട് രൂപപ്പെട്ടതായി തിരിച്ചറിഞ്ഞതോടെ വാക്‌സിന്‍ നിര്‍ത്തിവെയ്ക്കുന്നതായി സിഡിസിയും, എഫ്ഡിഎയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രാഡിന്റെ ദുരവസ്ഥ കുടുംബം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 

ഇതിന് ശേഷം ബ്ലഡ് ക്ലോട്ട് രൂപപ്പെട്ടവരുടെ എണ്ണം ഒന്‍പതായി ഉയര്‍ത്തി. ബ്രാഡിന് ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിനില്‍ നിന്നാണ് ബ്ലഡ് ക്ലോട്ട് രൂപപ്പെട്ടതെന്ന് തെളിവുകളില്ല. മറ്റുളളവര്‍ക്ക് വാക്‌സിന്‍ ലഭിച്ച് ആറ് മുതല്‍ 13 ദിവസം വരെ എത്തിയപ്പോഴാണ് ബ്ലഡ് ക്ലോട്ട് സംഭവിച്ചത്. എന്നാല്‍ ബ്രാഡിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ അവസ്ഥ നേരിട്ടു. 

ഇതോടെ ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിന് മേല്‍ താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയ സിഡിസി ഇത് പുനഃപ്പരിശോധിക്കുന്നത് ഏപ്രില്‍ 23 വരെ നീട്ടി. ഏപ്രില്‍ 6ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ഓഫീസിലെത്തി ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ബ്രാഡിനെ സഹജീവനക്കാര്‍ ചലനമറ്റ നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.