CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 25 Minutes 45 Seconds Ago
Breaking Now

കൊവിഡിന്റെ കഥ കഴിയാറായി! വൈറസ് ക്ഷീണിച്ച് കൊണ്ടേയിരിക്കുമെന്ന് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ നിര്‍മ്മിച്ച ശാസ്ത്രജ്ഞ; വാക്‌സിനെടുക്കാത്ത എല്ലാ കുട്ടികളെയും കൊറോണാവൈറസ് പിടികൂടുമെന്ന മുന്നറിയിപ്പ് നല്‍കി ചീഫ് മെഡിക്കല്‍ ഓഫീസര്‍

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിതരണം ചെയ്ത വാക്‌സിനാണ് ഓക്‌സ്‌ഫോര്‍ഡിന്റേത്

കൊവിഡ് ഇനി ഏത് വിധത്തിലാകും മുന്നോട്ട് നീങ്ങുക? ലോകം ഭയക്കുന്ന ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ സൃഷ്ടിച്ച ശാസ്ത്രജ്ഞ. അവരുടെ ഉത്തരം ലോകത്തിന് പ്രതീക്ഷ നല്‍കുന്നതുമാണ്. കൊവിഡ് കൂടുതല്‍ മാരകമായ വേരിയന്റായി രൂപമാറ്റം വരാനുള്ള സാധ്യത കുറവാണെന്നാണ് വാക്‌സിന്‍ ഉപജ്ഞാതാവായ പ്രൊഫസര്‍ ഡെയിം സാറാ ഗില്‍ബെര്‍ട്ട് വ്യക്തമാക്കുന്നത്. കൂടാതെ ഇത് സാധാരണ ജലദോഷം മാത്രം നല്‍കുന്ന വൈറസായി മാറുകയും ചെയ്യും. 

ഇമ്മ്യൂണിറ്റിയെ തകിടം മറിച്ച് രോഗം സൃഷ്ടിക്കുന്ന വൈറസായി തുടരാന്‍ വൈറസിന് ഒരുപാട് വഴികളൊന്നും പോകാനില്ലെന്നാണ് പ്രൊഫസര്‍ സാറാ ഗില്‍ബെര്‍ട്ടിന്റെ വാക്കുകള്‍. ജനസംഖ്യയില്‍ പ്രചരിച്ച് കഴിഞ്ഞാല്‍ വൈറസുകളുടെ വ്യാപനശേഷി കുറയുന്നതാണ് പതിവ്. അതുകൊണ്ട് തന്നെ സാര്‍സ്-കൊവ്-2 കൂടുതല്‍ വ്യാപിക്കുന്ന വേര്‍ഷന്‍ സൃഷ്ടിക്കുമെന്ന് കരുതാന്‍ കാരണങ്ങളില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു. 

കൊവിഡ്-19 ഭാവിയില്‍ മറ്റ് കൊറോണാവൈറസുകളെ പോലെ സാധാരണ ജലദോഷം മാത്രമാണ് സൃഷ്ടിക്കുകയെന്നും സാറാ പറഞ്ഞു. വാക്‌സിനെടുക്കാത്ത ഭൂരിഭാഗം കുട്ടികള്‍ക്കും ഏതെങ്കിലും ഘട്ടത്തില്‍ കൊവിഡ് ഇന്‍ഫെക്ഷന്‍ പിടിപെടുമെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ക്രിസ് വിറ്റി മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് ശാസ്ത്രജ്ഞയുടെ വാക്കുകള്‍ പുറത്തുവരുന്നത്. പകുതിയോളം ചെറുപ്പക്കാരെയും വൈറസ് പിടികൂടിയെന്നാണ് പ്രൊഫ വിറ്റി വ്യക്തമാക്കുന്നത്. 

'നാല് വ്യത്യസ്ത ഹ്യൂമന്‍ കൊറോണാവൈറസുകള്‍ക്കൊപ്പമാണ് നമ്മള്‍ ജീവിക്കുന്നത്. അതേക്കുറിച്ച് നമ്മള്‍ അധികം ചിന്തിക്കാറില്ല. ഇതുപോലെ സാര്‍സ്-കൊവ്-2വും അതിലൊന്നായി മാറും', റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ സെമിനാറില്‍ പ്രൊഫസര്‍ സാറാ വ്യക്തമാക്കി. ആ ഘട്ടത്തിലേക്ക് എത്താന്‍ എത്ര സമയം വേണ്ടിവരുമെന്നും, ഇതിനിടയില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നതും മാത്രമാണ് ചോദ്യം, അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രാസെനെക കൊവിഡ്-19 വാക്‌സിന്‍ സൃഷ്ടിച്ച ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ജെന്നെര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘത്തെ നയിച്ചത് ഈ 59-കാരിയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിതരണം ചെയ്ത വാക്‌സിനാണ് ഓക്‌സ്‌ഫോര്‍ഡിന്റേത്. എന്നാല്‍ ഭാവിയിലെ മഹാമാരികളെ നേരിടാനുള്ള വൈറസുകള്‍ വികസിപ്പിക്കാന്‍ ആവശ്യത്തിന് ഫണ്ട് ലഭിക്കുന്നില്ലെന്ന് സാറ വെളിപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.