CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 5 Minutes 45 Seconds Ago
Breaking Now

നാല് മാസം മുന്‍പ് പ്രണയ വിവാഹം; ഹണിമൂണിനിടെ ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി, മൃതദേഹം വെള്ളച്ചാട്ടത്തില്‍ തള്ളി

വെള്ളച്ചാട്ടത്തില്‍ നടത്തിയ തെരച്ചിലില്‍ ജീര്‍ണ്ണിച്ച നിലയില്‍ തമിഴ്‌ശെല്‍വിയുടെ മൃതദേഹം കണ്ടെത്തി.

ഹണിമൂണ്‍ യാത്രക്കിടെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ചെന്നൈ റെഡ്ഹില്‍സ്, സെങ്ക്രണ്ടം സ്വദേശിയായ മദനാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ കുറ്റം സമ്മതിച്ചതായിട്ടാണ് പൊലീസ് നല്‍കുന്ന സൂചന. ആന്ധ്രപ്രദേശിലെ കോണിയ പാലസിലേക്കുള്ള യാത്രയ്ക്കിടയില്‍ ഉണ്ടായ തര്‍ക്കത്തിനിടെയാണ് മദന്‍ ഭാര്യ തമിഴ്‌ശെല്‍വിയെ(18) കൊലപ്പെടുത്തിയത്. മൃതദേഹം പിന്നീട് വെള്ളച്ചാട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ നാല് മാസം മുന്‍പായിരുന്നു തമിഴ്‌ശെല്‍വിയും മെക്കാനിക്കായ മദനും തമ്മിലുള്ള വിവാഹം. ഇരുവരും വിവാഹ ശേഷം റെഡ്ഹില്‍സിനടുത്തുള്ള സെങ്ക്രണ്ടത്തേക്ക് താമസം മാറി. ചെന്നൈ പുഴല്‍ കതിര്‍വേട് സ്വദേശിയാണ് തമിഴ്‌ശെല്‍വി. ഒരു മാസം മുന്‍പ് ശെല്‍വിയെ ഫോണില്‍ ലഭ്യമാവാതിരുന്നതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്തപ്പോള്‍ ശെല്‍വി തന്നെ ഉപേക്ഷിച്ചു കടന്നു കളഞ്ഞെന്നായിരുന്നു മദന്റെ വാദം. പിന്നീട് മാതാപിതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ഇതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ ഭാര്യയെ കൊലപ്പെടുത്തിയ കാര്യം മദന്‍ സമ്മതിക്കുകയായിരുന്നു.

മൃതദേഹം ആന്ധ്രാപ്രദേശിലെ കൈലാസകോണ വെള്ളച്ചാട്ടത്തില്‍ ഉപേക്ഷിച്ചുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് വെള്ളച്ചാട്ടത്തില്‍ നടത്തിയ തെരച്ചിലില്‍ ജീര്‍ണ്ണിച്ച നിലയില്‍ തമിഴ്‌ശെല്‍വിയുടെ മൃതദേഹം കണ്ടെത്തി. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങളില്‍ കോണിയ പാലസിലേക്ക് ഇരുവരും ബൈക്കില്‍ വരുന്നതും പിന്നീട് ഇയാള്‍ മാത്രം തിരികെ പോകുന്നതും കണ്ടത്തിയിട്ടുണ്ട്. കൊലപാതകം നടന്നത് ആന്ധ്രയിലായതിനാല്‍ പ്രതിയെ ആന്ധ്ര പൊലീസിന് കൈമാറും.

 




കൂടുതല്‍വാര്‍ത്തകള്‍.