CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 39 Seconds Ago
Breaking Now

ബ്രിട്ടനിലെ ഷോപ്പുകളുടെ 'പേടിസ്വപ്‌നമായ' ഇന്ത്യന്‍ വംശജയായ വനിതാ മോഷ്ടാവിന് 10 വര്‍ഷം ജയിലില്‍; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ബൂട്‌സ് ഉള്‍പ്പെടെ വമ്പന്‍മാരെ വിറപ്പിച്ച 54-കാരിയുടെ പക്കല്‍ നിന്നും പോലീസ് പിടിച്ചെടുത്തത് 150,000 പൗണ്ട് പണം

സൂക്ഷ്മപരിശോധനയില്‍ സാധനങ്ങള്‍ വാങ്ങുന്നതും, റീഫണ്ട് ചെയ്യുന്നതുമായിരുന്നു കൗറിന്റെ പതിവെന്ന് തിരിച്ചറിഞ്ഞു

ബ്രിട്ടനിലെ ഷോപ്പുകള്‍ ഇവരൊരു പേടി സ്വപ്‌നമായിരുന്നു. എന്തിനാണ് ഇത്രയും ഭയമെന്നല്ലേ, ഇവരുടെ തട്ടിപ്പ് തന്നെ. രാജ്യത്ത് ഉടനീളം സഞ്ചരിച്ച് ഹൈസ്ട്രീറ്റ് റീട്ടെയിലര്‍മാര്‍ക്ക് എതിരെ വഞ്ചനയും, തട്ടിപ്പും സംഘടിപ്പിച്ച ഇന്ത്യന്‍ വംശജയായ മോഷ്ടാവിന് 10 വര്‍ഷം ജയില്‍ശിക്ഷ. 

500,000 പൗണ്ടിലേറെ മൂല്യമുള്ള തട്ടിപ്പുകള്‍ സംഘടിപ്പിച്ച 54-കാരി നരീന്ദര്‍ കൗറാണ് മോഷ്ടിച്ച വസ്തുക്കള്‍ക്ക് റീഫണ്ട് ഒപ്പിച്ചെടുത്ത് റീട്ടെയിലേഴ്‌സിനെ വഞ്ചിച്ച് വന്നിരുന്നത്. ബൂട്‌സ്, ഡിബെന്‍ഹാംസ്, ജോണ്‍ ലൂയിസ്, മണ്‍സൂണ്‍, ഹൗസ് ഓഫ് ഫ്രേസര്‍, ടികെ മാക്‌സ് തുടങ്ങിയ വമ്പന്‍മാരെയാണ് 2015 ജൂലൈ മുതല്‍ 2019 ഫെബ്രുവരി വരെ കാലയളവില്‍ കൗര്‍ തട്ടിച്ചതെന്ന് ഗ്ലോസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമായി. Wiltshire shoplifter jailed for £500k refund crime spree

കൗമാരകാലം മുതല്‍ തന്നെ മോഷണം പതിവാക്കിയ നരീന്ദര്‍ കൗര്‍ പിന്നീട് ഇത് തന്റെ ഫുള്‍ടൈം കരിയറായി മാറ്റുകയായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി സഞ്ചരിച്ചാണ് കൗര്‍ തന്റെ പരിപാടി പരിപോഷിപ്പിച്ചത്. സ്റ്റോറുകളില്‍ എത്തി ഷെല്‍ഫുകളില്‍ നിന്നും സാധനങ്ങള്‍ എടുത്ത് മുന്‍പ് വാങ്ങിയതാണെന്ന മട്ടില്‍ ടില്ലുകളില്‍ എത്തുന്ന കൗറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കോടതിയിലെത്തി. Neighbour of prolific shoplifter reveals she would always travel elsewhere  to 'commit her crimes' | Daily Mail Online

സൂക്ഷ്മപരിശോധനയില്‍ സാധനങ്ങള്‍ വാങ്ങുന്നതും, റീഫണ്ട് ചെയ്യുന്നതുമായിരുന്നു കൗറിന്റെ പതിവെന്ന് തിരിച്ചറിഞ്ഞു. നൂറുകണക്കിന് തവണ ഇത് ആവര്‍ത്തിക്കുകയും ചെയ്തു. കാഷ്യര്‍മാരുടെയും, സ്റ്റോര്‍ മാനേജര്‍മാരുടെയും സന്മമനസ്സ് ചൂഷണം ചെയ്യാനായി ബന്ധുക്കള്‍ രോഗാവസ്ഥയിലാണെന്ന് കള്ളക്കഥ പറഞ്ഞ് ബോധിപ്പിക്കും. ഇതുവഴിയാണ് വാങ്ങാത്ത സാധനത്തിന് റീഫണ്ട് നേടിയെടുത്തിരുന്നത്. 

കൗറിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ പോലീസ് 150,000 പൗണ്ട് പണമായി കണ്ടെത്തി. കൂടാതെ മോഷ്ടിച്ച വസ്തുക്കളും ഇവിടെ ഒളിപ്പിച്ച നിലയില്‍ കണ്ടു. ഒളിംപിക്‌സ് വേഗത്തില്‍ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ വംശജയ്ക്ക് 10 വര്‍ഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.