CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 42 Minutes 9 Seconds Ago
Breaking Now

ബ്രിട്ടനില്‍ മാസം തികയാതെ പിറന്ന റെക്കോര്‍ഡ് കാര്‍ഡിഫില്‍ 23-ാം ആഴ്ചയില്‍ പിറന്ന ആ പെണ്‍കുഞ്ഞിന് തന്നെ! അമ്മയുടെ കൈപ്പത്തിയുടെ വലുപ്പം മാത്രമുണ്ടായിരുന്ന കുഞ്ഞിന് രണ്ടാം പിറന്നാള്‍

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ 23 ആഴ്ചയും, ആറ് ദിവസവുമാണ് അബോര്‍ഷന്‍ പരിധി

അമ്മയുടെ കൈപ്പത്തിയോളം മാത്രം വലുപ്പത്തില്‍ ഭൂമിയില്‍ വന്നുപിറന്ന കുഞ്ഞിന് യുകെയിലെ മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ റെക്കോര്‍ഡ്. 23 ആഴ്ചയും, നാല് ദിവസവും പ്രായമുള്ളപ്പോഴാണ് എഡ്ഡി മാഡോക് ജോണ്‍സിന്റെ ജനനം. 1 പൗണ്ടും, 4 ഓണ്‍സും മാത്രം ഭാരം. കാര്‍ഡിഫിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ വെയില്‍സിലായിരുന്നു മൂന്ന് ചോക്ലേറ്റ് മിഠായികളുടെ മാത്രം ഭാരവുമായി എഡ്ഡി ജനിച്ചത്. 

ശരീരത്തിന്റെ ഉള്ളിലേക്ക് കാണാന്‍ കഴിയുന്ന തരത്തില്‍ മാത്രം വളര്‍ന്ന ചര്‍മ്മവുമായി എത്തിയ മകള്‍ പിറന്നുവീണതിന് പിന്നാലെ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലേക്ക് മാറിയെന്ന് രക്ഷിതാക്കളായ 38-കാരി നിക്കോളയും, 37-കാരന്‍ ഡേവിഡും പറയുന്നു. തലച്ചോറില്‍ രക്തസ്രാവവും, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലായും, ഹൃദയത്തില്‍ തുളയും മൂലം ഇതല്ലാതെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ മറ്റ് വഴികളുണ്ടായില്ല. 

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ 23 ആഴ്ചയും, ആറ് ദിവസവുമാണ് അബോര്‍ഷന്‍ പരിധി. ഇതിലും താഴെയായിരുന്നു എഡ്ഡിയുടെ ജനനം. ഇപ്പോള്‍ രണ്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഈ റെക്കോര്‍ഡുകാരി. 23-ാം ആഴ്ചയില്‍ ഒരു ബ്ലീഡിംഗ് നേരിടുന്നത് വരെ ഗര്‍ഭകാലത്ത് യാതൊരു പ്രശ്‌നങ്ങളും നേരിട്ടില്ല അമ്മ നിക്കോള. 

തന്റെ കുഞ്ഞ് രക്ഷപ്പെടില്ലെന്ന് പറഞ്ഞപ്പോഴും പ്രതീക്ഷ കാത്തുവെച്ച ആ അമ്മ പറയുന്നു ഇത്രയും ചെറിയ കുഞ്ഞുങ്ങള്‍ക്കും ആരോഗ്യത്തോടെ ജീവിതം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നതിന് തന്റെ കുഞ്ഞ് സാക്ഷിയെന്ന്!




കൂടുതല്‍വാര്‍ത്തകള്‍.