CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 33 Minutes 9 Seconds Ago
Breaking Now

ഉന്നത ജാതിക്കാന്‍ പറമ്പിലൂടെ കടക്കാന്‍ അനുവദിക്കാത്തതിനാല്‍ ദളിത് വയോധികന്റെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത് പാലത്തില്‍ നിന്ന് താഴേക്ക് കെട്ടിയിറക്കി കൊണ്ട് !

ഈ മാസം 17ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിഷയം ജാതി വിവേചനത്തിന്റെ ക്രൂരത പുറംലോകമറിഞ്ഞത്.

ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ആലോചിച്ച് ഞെട്ടുന്നവരുണ്ടാകും. ജാതി വെറി അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാകുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. പറമ്പില്‍ പ്രവേശിക്കാന്‍ ഉന്നതജാതിക്കാര്‍ അനുവാദം നല്‍കാതിരുന്നതോടെ ദളിത് വയോധികന്റെ മൃതദേഹം ശ്മാനത്തില്‍ എത്തിച്ചത് പാലത്തില്‍ നിന്നും കയറിലൂടെ കെട്ടിയിറക്കി. തമിഴ്‌നാട്ടിലെ വെല്ലൂര്‍ നാരായണപുരത്തെ വാണിയമ്പാടി പ്രദേശത്താണ് സംഭവം.

ഈ മാസം 17ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിഷയം ജാതി വിവേചനത്തിന്റെ ക്രൂരത പുറംലോകമറിഞ്ഞത്.

ആഗസ്റ്റ് 16ന് അപകടത്തില്‍ മരിച്ച കുപ്പന്റെ (65) മൃതദേഹമാണ് പാലത്തില്‍നിന്നും കയറിലൂടെ കെട്ടിയിറക്കിയത്. മൃതദേഹം ഒരു പറമ്പിലൂടെയാണ് ശ്മാശനത്തില്‍ എത്തിച്ചിരുന്നത്. എന്നാല്‍, ഈ പ്രദേശം ഉന്നതജാതിക്കാര്‍ സ്വന്തമാക്കിയതോടെയാടെ താഴ്ന്ന ജാതിക്കാര്‍ക്ക് സഞ്ചാര സ്വാതന്ത്രം ഇല്ലാതായി.

കുപ്പന്റെ മൃതദേഹവുമായി എത്തിയപ്പോള്‍ ഉന്നതജാതിക്കാരുടെ നേതൃത്വത്തില്‍ വെള്ളാള ഗൗണ്ടര്‍മാര്‍ ഇവരെ തടഞ്ഞു. ഇതോടെ മൃതദേഹം പാലത്തില്‍നിന്നും കയറിലൂടെ കെട്ടിയിറക്കി ശ്മാശനത്തില്‍ എത്തിക്കുകയായിരുന്നു.

 

പത്തു വര്‍ഷം മുമ്പാണ് ഈ സ്ഥലം ഉന്നത ജാതിക്കാര്‍ സ്വന്തമാക്കിയതും വേലി കെട്ടി തിരിച്ചതെന്നും കുപ്പന്റെ അനന്തരവന്‍ വിജയ് പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.