CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 37 Minutes 48 Seconds Ago
Breaking Now

ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിച്ച് ഭാര്യയും കാമുകനും ; 9 വര്‍ഷത്തിന് ശേഷം പിടിയിലായി

ഒരു ഡ്രൈവറുടെ സഹായത്തോടെ ആണ് ഇരുവരും കുറ്റകൃത്യം നടപ്പാക്കിയത്.

ഡല്‍ഹിയില്‍ ഒമ്പത്  വര്‍ഷം പഴക്കമുള്ള കൊലപാതകക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഭര്‍ത്താവിനെ കൊന്ന് ഭാര്യയും കാമുകനും ചേര്‍ന്ന് ശരീരാവശിഷ്ടങ്ങള്‍ കഷണങ്ങളാക്കി റോഡുതോറും പലയിടങ്ങളിലായി വലിച്ചെറിയുകയായിരുന്നു.

2011 – ലാണ് സംഭവം. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷം കൊല്ലപ്പെട്ട ആളുടെ ഭാര്യയും കാമുകനും ഇയാളെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന് ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒരു ഡ്രൈവറുടെ സഹായത്തോടെ ആണ് ഇരുവരും കുറ്റകൃത്യം നടപ്പാക്കിയത്.

പ്രധാന പ്രതിയായ കമലും കാമുകി ശകുന്തളയും ചേര്‍ന്ന് 2011 ല്‍ ഭര്‍ത്താവ് രവിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് പറഞ്ഞു.

2012 ല്‍ പ്രതികളില്‍ നടത്തിയ പോളിഗ്രാഫ് ടെസ്റ്റുകളുടെ ഫലങ്ങള്‍ കേസിനെ എങ്ങുമെത്തിച്ചില്ല, പ്രതികളുടെ ബ്രെയിന്‍ മാപ്പിംഗ് പരിശോധന നടത്തിയതിന് ശേഷം 2017 ല്‍ പൊലീസിന് കേസില്‍ ഒരു പ്രധാന വഴിത്തിരിവ് ലഭിക്കുകയായിരുന്നു. പ്രധാന പ്രതി കമലിന് ശകുന്തളയുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ 2011 ല്‍ രവി എന്ന വ്യക്തിയുമായി ശകുന്തളയുടെ വിവാഹം നിശ്ചയിച്ചു. വിവാഹശേഷം കമലുമായി അവര്‍ ബന്ധം പുലര്‍ത്തി. വിവാഹത്തിന് ഒരു മാസം കഴിഞ്ഞാണ് ഇരുവരും രവിയെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'പദ്ധതി പ്രകാരം ശകുന്തള തന്റെ ഭര്‍ത്താവിനൊപ്പം സഹോദരിയെ കാണാന്‍ പോയി, കമലിനെ അവരോടൊപ്പം ചേരാന്‍ ക്ഷണിച്ചു. തങ്ങളുടെ പദ്ധതിയുടെ ഭാഗമായ ഡ്രൈവറെ യാത്രക്കായി വിളിക്കുകയും യാത്രയ്ക്കിടെ കൊലപാതകം നടത്തുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ ഡ്രൈവര്‍ക്ക് 70,000 രൂപ നല്‍കി.

കൊല്ലപ്പെട്ട ആളുടെ പിതാവ് 2011 ല്‍ പൊലീസില്‍ പരാതി നല്‍കി പിന്നീട് കേസ് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. പ്രധാന പ്രതികളുടെയും ഡ്രൈവറുടെയും ബ്രെയിന്‍ മാപ്പിംഗ് പരിശോധന നടത്തിയപ്പോള്‍ 2017 – ല്‍ കേസ് പൂര്‍ണമായും മാറി. ബ്രെയിന്‍ മാപ്പിംഗ് പരിശോധനയില്‍ കൊലപാതകം സമ്മതിച്ച കമലും ശകുന്തളയും വീട്ടില്‍ നിന്ന് ഒളിച്ചോടിയെങ്കിലും കമലിനെ അല്‍വാറില്‍ നിന്ന് പിടികൂടി.

കൊലപാതകത്തിന് ശേഷം മൃതദേഹം ഒരു നിര്‍മ്മാണ സൈറ്റിലെ കുഴിയില്‍ കുഴിച്ചിട്ടുവെന്നും പിന്നീട് അത് പുറത്തെടുത്ത് അല്‍വാര്‍ മുതല്‍ റെവാരി വരെയുള്ള റോഡില്‍ വലിച്ചെറിഞ്ഞതായും ചോദ്യം ചെയ്യലിന് ശേഷം പ്രധാന പ്രതികള്‍ സമ്മതിച്ചു.

രവിയെ ആദ്യം കുഴിച്ചിട്ട നിര്‍മ്മാണ സ്ഥലത്ത് നിന്ന് 25 എല്ലിന്‍ കഷണങ്ങള്‍ പോലീസ് കണ്ടെടുത്തു.

ഗര്‍ഭിണിയായ ശകുന്തള ഇപ്പോള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.