CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 42 Minutes 42 Seconds Ago
Breaking Now

മദ്യപിക്കാറില്ല, വിയര്‍ക്കാറില്ല; എപ്സ്റ്റീന്‍ ലൈംഗിക അടിമ വിര്‍ജിനിയ റോബര്‍ട്‌സിനെ പരിചയമില്ലെന്ന് അറിയിക്കാന്‍ ശ്രമിച്ച ആന്‍ഡ്രൂ രാജകുമാരന് ട്രോള്‍മഴ; സെക്‌സ് നടന്ന ദിവസം മകള്‍ക്കൊപ്പം പിസ കഴിക്കാന്‍ പോയത്രേ!

റോബര്‍ട്‌സിനൊപ്പം നില്‍ക്കുന്ന ചിത്രം വ്യാജമായി സൃഷ്ടിച്ചതാണെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു

ലൈംഗിക മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ക്ക് ജയിലിലായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധങ്ങളില്‍ ആരോപണം നേരിട്ടത് മുതല്‍ ആന്‍ഡ്രൂ രാജകുമാരന് നേരെയും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് എപ്സ്റ്റീന്‍ ലൈംഗിക അടിമയായി ഉപയോഗിച്ച വിര്‍ജിനിയ റോബര്‍ട്‌സ് രാജകുമാരനുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടതായി വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം ബിബിസി ന്യൂസ്‌നൈറ്റില്‍ ആദ്യമായി അഭിമുഖം നല്‍കി ഈ വാദങ്ങളെ നേരിടാന്‍ ആന്‍ഡ്രൂ രാജകുമാരന്‍ സന്നദ്ധനായി. പക്ഷെ വിധിയുടെ വൈപിരീത്യം കൊണ്ടാകാം അദ്ദേഹത്തിന്റെ വാക്കുകള്‍ വമ്പിച്ച ട്രോളുകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നു. 

വിര്‍ജിനിയ റോബര്‍ട്‌സുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട വാദങ്ങളെയാണ് ആന്‍ഡ്രൂ രാജകുമാരന്‍ പൂര്‍ണ്ണമായും തള്ളിയത്. അവരെ കണ്ടതായി പോലും ഓര്‍മ്മിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. 2001 മാര്‍ച്ച് പത്തിന് ലണ്ടന്‍ ട്രാംപ് നൈറ്റ്ക്ലബില്‍ രാജകുമാരനെ കണ്ടെന്നും, അതിന് ശേഷം ലൈംഗികതയില്‍ ഏര്‍പ്പെട്ടെന്നുമാണ് റോബര്‍ട്‌സ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇങ്ങനെ സംഭവിക്കാന്‍ വഴിയില്ലെന്ന് രാജകുമാരന്‍ അഭിമുഖത്തില്‍ അവകാശപ്പെട്ടു. 

ബിയാട്രിസ് രാജകുമാരിയെ കൂട്ടി വോക്കിംഗിലെ പിസാ എക്‌സ്പ്രസില്‍ പോയ താന്‍ തുടര്‍ന്ന് മകള്‍ക്കൊപ്പം തന്നെയാണ് ആ ദിനം ചെലവഴിച്ചതെന്നാണ് ആന്‍ഡ്രൂവിന്റെ വാദം. ഡച്ചസ് ഒപ്പമില്ലാതിരുന്നതിനാല്‍ കുടുംബത്തെ താനാണ് ആ സമയം നോക്കിയത്. പിസ എക്‌സ്പ്രസില്‍ പോകുക എന്നത് വളരെ അസ്വാഭാവികമായ കാര്യമായതിനാലാണ് ഇത്രയും കാലത്തിന് ശേഷവും ഓര്‍മ്മിച്ചിരിക്കുന്നത്. നൈറ്റ്ക്ലബില്‍ തനിക്ക് വോഡ്ക ഒഴിച്ചുതരുമ്പോള്‍ ആന്‍ഡ്രൂ വല്ലാതെ വിയര്‍ത്തെന്നായിരുന്നു റോബര്‍ട്‌സിന്റെ മറ്റൊരു വിശദീകരണം. 

എന്നാല്‍ താന്‍ വിയര്‍ക്കാറില്ലെന്നാണ് രാജകുമാരന്റെ മറുപടി. ഒരു പ്രത്യേക മെഡിക്കല്‍ കണ്ടീഷന്‍ മൂലമാണിത്. ഫാള്‍ക്‌ലാന്‍ഡ് യുദ്ധത്തിന് ശേഷമാണ് ഈ അവസ്ഥ രൂപപ്പെട്ടത്, ആ സമയത്ത് വെടിയേറ്റതിന് ശേഷമുണ്ടായ അഡ്രിനാലിന്‍ ഓവര്‍ഡോസ് മൂലം വിയര്‍ക്കാറേയില്ല, രാജകുമാരന്‍ വാദിച്ചു. 17 വയസ്സ് മാത്രമുണ്ടായിരുന്ന റോബര്‍ട്‌സിനൊപ്പം നില്‍ക്കുന്ന ചിത്രം വ്യാജമായി സൃഷ്ടിച്ചതാണെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു, എന്തായാലും രാജകുമാരന്റെ കഥകള്‍ വന്‍തോതിലുള്ള ട്രോളുകള്‍ക്കാണ് വഴിയൊരുക്കിയത്. ഓര്‍മ്മ വര്‍ദ്ധിപ്പിക്കാന്‍ പിസാ എക്‌സ്പ്രസില്‍ പിസ കഴിച്ചാല്‍ മതിയെന്നാണ് ട്രോള്‍. മുഖം നന്നാക്കാന്‍ നല്‍കിയ അഭിമുഖം ചെളിയെറിഞ്ഞ അവസ്ഥയില്‍ കലാശിച്ചെന്ന് ചുരുക്കം. 




കൂടുതല്‍വാര്‍ത്തകള്‍.