CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 45 Minutes 16 Seconds Ago
Breaking Now

ഇന്‍സ്റ്റാഗ്രാമില്‍ ലൈംഗിക ആരോപണം; വീട്ടില്‍ കിടന്നുറങ്ങിയ 16-കാരിയെ അതിക്രമിച്ച് കടന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുത്തിക്കൊന്നു; സെക്‌സിന് പണം വാഗ്ദാനം ചെയ്ത ഡോക്ടറുടെ മുഖത്തടിച്ച്തിന് പ്രതികാരം

പെണ്‍കുട്ടിക്ക് സെക്‌സിനായി പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണം സ്‌കന്ദ സമ്മതിച്ചു

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന 16 വയസ്സുകാരിയെ കുത്തിക്കൊന്ന് ഡോക്ടര്‍. ഇന്‍സ്റ്റാഗ്രാമില്‍ ഡോക്ടര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു അതിക്രമം. ആംബര്‍ റോസ് റഷിന്റെ അമ്മയാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടര്‍ വിനോദ് സ്‌കന്ദയാണ് കേസില്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ കഴുത്തിലേറ്റ വലിയ മുറിവില്‍ ചെവിയും, രക്തധമനിയും മുറിയുകയും ചെയ്തു. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആംബര്‍ റോസിനെ കൊലപ്പെടുത്തിയ കേസില്‍ 32-കാരനായ സ്‌കന്ദ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ന്യൂസിലാന്‍ഡിലെ ഡണെഡിനിലുള്ള കുടുംബ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് അതിക്രമം നടത്തിയത്. ഇരുവരും തമ്മിലുള്ള സ്വകാര്യ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളാണ് ഇരയായ പെണ്‍കുട്ടി ഓണ്‍ലൈനില്‍ പങ്കുവെച്ചത്. 

ആംബര്‍ റോസിനോട് ഡോക്ടര്‍ അഭിനിവേശം കാണിച്ചിരുന്നതായി സുഹൃത്തുക്കള്‍ കോടതിയെ അറിയിച്ചു. ചെറുപ്പക്കാരുമായി അടുത്ത് ഇടപഴകാന്‍ ശ്രമിച്ചിരുന്ന ഡോക്ടര്‍ അമിതമദ്യപാനിയുമായിരുന്നു. ആംബറും, സ്‌കന്ദയും സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും ലൈംഗികബന്ധത്തിനായി 10,000 പൗണ്ട് വാഗ്ദാനം ചെയ്തതോടെയാണ് ഈ സൗഹൃദം അവസാനിച്ചു. കൊലപാതകം നടക്കുന്നതിന് ഒരു മാസം മുന്‍പ് സ്‌കന്ദ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. 

പെണ്‍കുട്ടിക്ക് സെക്‌സിനായി പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണം സ്‌കന്ദ സമ്മതിച്ചു. ഇതിന്റെ പേരില്‍ സ്‌കന്ദയുടെ മുഖത്തടിച്ചാണ് ആംബര്‍ റോസ് മടങ്ങിയത്. ഇതിന് ശേഷം ഓണ്‍ലൈനില്‍ ഇരുവരും തമ്മില്‍ ചൂടേറിയ വാഗ്വാദങ്ങളും അരങ്ങേറി. രോഷാകുലയായ പെണ്‍കുട്ടി ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇതേക്കുറിച്ച് അറിഞ്ഞ സ്‌കന്ദ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കൊല നടത്തുകയായിരുന്നു. തുടര്‍ച്ചയായി ആംബറിനെ ഇയാള്‍ കുത്തിയതോടെ ചോര വാര്‍ന്നാണ് മരിച്ചത്. കസ്റ്റഡിയില്‍ വിട്ട സ്‌കന്ദയുടെ ശിക്ഷ മാര്‍ച്ച് 6ന് പ്രഖ്യാപിക്കും.  




കൂടുതല്‍വാര്‍ത്തകള്‍.