CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 49 Seconds Ago
Breaking Now

മൂസ്ലീം ആയി ജീവിക്കണം ; വീട്ടുതടങ്കലിലെ പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണം ; ഷെഫിനൊപ്പം ഭാര്യയായി ജീവിക്കണം ; ഹാദിയ നല്‍കിയ സത്യവാങ്മൂലമിങ്ങനെ

കേസ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം നല്‍കിയത്.

താന്‍ മുസ്ലീമാണെന്നും അങ്ങനെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹാദിയയുടെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍. കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കണം. സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്.. ഷെഫിനൊപ്പം ജീവിക്കാന്‍ വിടണം. സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം നല്‍കിയത്.

വീട്ടുതടങ്കലില്‍ താമസിപ്പിച്ച് പീഡിപ്പിച്ച കാലത്തെ നഷ്ടപരിഹാരം വേണമെന്നും ഹാദിയ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്രയായി ജീവിക്കാനുള്ള സ്വാതന്ത്രം പുനസ്ഥാപിക്കണം. വീട്ടുതടങ്കലില്‍ കഴിയുന്ന സമയത്ത് ആരെല്ലാമാണ് തന്നെ സന്ദര്‍ശിച്ചതെന്ന് അന്വേഷിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഹാദിയയുടെ പിതാവ് അശോകനും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.'മലപ്പുറം മഞ്ചേരിയിലെ സത്യസരണിക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ട്. സൈനബ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകയാണ്.

സൈനബയും സത്യസരണിയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണു ചെയ്യുന്നത്. ഹാദിയയെ സിറിയയിലേക്കു കടത്തുകയായിരുന്നു ലക്ഷ്യം. ഹാദിയ ഇസ്‌ലാം മതം സ്വീകരിച്ചതല്ല പ്രശ്‌നം. മകളുടെ സുരക്ഷ മാത്രമാണു താന്‍ നോക്കുന്നത്' അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.