CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 4 Minutes 47 Seconds Ago
Breaking Now

1990 മുതല്‍ 2013 വരെ ലൈംഗിക പീഡനം; ഇരകളായത് ഭാര്യയും, മകളും; പ്രതി ഭര്‍ത്താവ്; മകളുടെ കന്യകാത്വം കവര്‍ന്നത് വൈവാഹിക ജീവിതത്തിനായി ഒരുക്കാന്‍; കോണ്‍വാള്‍ കോടതി ഞെട്ടലില്‍

കന്യകാത്വം കവരുമ്പോള്‍ മകള്‍ കരഞ്ഞെങ്കിലും പിതാവ് ഇതൊന്നും കാര്യമാക്കിയില്ല.

14 വയസ്സുള്ള മകളുടെ കന്യകാത്വം കവരുകയും, ഭാര്യയെ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കുകയും ചെയ്തത് 16 വര്‍ഷം. കോണ്‍വാളില്‍ നിന്നുമുള്ള ഒരു പിതാവാണ് മകളെ സ്വന്തം ലൈംഗിക തൃപ്തിക്കായി ഉപയോഗിച്ചത്. ഇതെല്ലാം വിവാഹ ജീവിതത്തിനായി ഒരുക്കുന്നതിന് വേണ്ടിയാണെന്നായിരുന്നു ഇയാളുടെ വാദം. ഇതിന് ശേഷം 14-ാം വയസ്സിലായിരുന്നു ലൈംഗിക പീഡനമെന്ന് കോടതിയില്‍ വിശദീകരിക്കപ്പെട്ടു. 

1990 മുതല്‍ 2013 വരെ നടന്ന അതിക്രമങ്ങളുടെ പേരില്‍ 14 കുറ്റങ്ങളാണ് 30-കളില്‍ പ്രായമുള്ള ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം ഇയാള്‍ നിഷേധിക്കുന്നു. തുടര്‍ച്ചയായ ലൈംഗിക പീഡനങ്ങളിലൂടെ സ്വയം ഒരു വില കുറഞ്ഞ വസ്തുവായി തോന്നുന്ന മാനസികാവസ്ഥയിലേക്കാണ് ഭാര്യ മാറിയതെന്ന് ട്രൂറോ ക്രൗണ്‍ കോടതിയില്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ലൈംഗിക ബന്ധത്തിന് താല്‍പര്യമില്ലെന്ന് പറഞ്ഞാല്‍ പോലും അക്രമിച്ച് സ്വന്തം ഇംഗിതം നടപ്പാക്കുന്നതായിരുന്നു ഭര്‍ത്താവിന്റെ രീതി. 

പീഡനങ്ങള്‍ക്കൊടുവില്‍ ഗര്‍ഭിണിയായ സ്ത്രീക്ക് ഈ കാലത്ത് മാത്രമാണ് അല്‍പ്പം ആശ്വാസം ലഭിച്ചത്. പ്രസവത്തിന് ശേഷം വീണ്ടും അക്രമം ആരംഭിച്ചു. പ്രകൃതിവിരുദ്ധ ലൈംഗികതയാണ് ഇയാള്‍ ആദ്യം മകള്‍ക്ക് മേല്‍ നടപ്പാക്കിയതെന്ന് കോടതിയില്‍ വിശദീകരിക്കപ്പെട്ടു. പിന്നീടാണ് കന്യകാത്വം കവരുന്ന അവസ്ഥയിലേക്ക് എത്തുന്നത്. എന്നാല്‍ ഇതെല്ലാം സ്വാഭാവികമാണെന്നും, അനുഭവസമ്പത്തിന് വേണ്ടിയാണെന്നുമാണ് പിതാവ് മകളോട് പറഞ്ഞിരുന്നത്. 

ഇതിന് ശേഷം കന്യകാത്വം കവരുമ്പോള്‍ മകള്‍ കരഞ്ഞെങ്കിലും പിതാവ് ഇതൊന്നും കാര്യമാക്കിയില്ല. മകള്‍ക്ക് ഏതെങ്കിലും ആണ്‍കുട്ടികളുമായുള്ള ചങ്ങാത്തം പോലും പിതാവിന് ഇഷ്ടമായിരുന്നില്ല. മകള്‍ക്ക് മദ്യവും ചിലപ്പോള്‍ മരുന്നുകളും നല്‍കിയാണ് അബോധാവസ്ഥയില്‍ എത്തിച്ചിരുന്നത്. എതിര്‍ക്കാതിരിക്കാനായിരുന്നു ഇതെല്ലാം. ആരോപണങ്ങളെല്ലാം പ്രതി നിഷേധിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.