CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 11 Minutes 25 Seconds Ago
Breaking Now

അന്നവര്‍ പറഞ്ഞു ; പ്രിയങ്ക കറുത്തിട്ടാ, കിരീടം നല്‍കാനാകില്ല

18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മിസ് ഇന്ത്യ മത്സരത്തില്‍ നടി പ്രിയങ്ക ചോപ്രക്ക് കിരീടം നല്‍കാതിരുന്നത് നിറത്തിന്റെ പേരില്‍. പ്രിയങ്കയുടെ തൊലിയുടെ നിറം കുറച്ചധികം കറുത്തതാണെന്ന് ഒരു ജൂറി അംഗം വിധിയെഴുതിയതോടെയാണ് ഇത് സംഭവിച്ചതെന്ന് ഈ ബുധനാഴ്ച 36 തികഞ്ഞ നടിയെക്കുറിച്ചുള്ള പുസ്തകം പറയുന്നു.

യുപിയിലെ ബറേയ്‌ലിയില്‍ നിന്നുമുള്ള 17കാരിയായി എത്തിയ പ്രിയങ്ക ചോപ്ര മത്സരത്തില്‍ റണ്ണര്‍ അപ്പ് സ്ഥാനം നേടി. ലാറാ ദത്തയെയാണ് മത്സത്തില്‍ വിജയിയായി പ്രഖ്യാപിച്ചത്. രണ്ടാം റണ്ണര്‍അപ്പ് ദിയ മിര്‍സയായിരുന്നു. പിന്നീട് നടന്ന മത്സരത്തില്‍ മൂവരും മിസ് യൂണിവേഴ്‌സ്, മിസ് വേള്‍ഡ്, മിസ് ഏഷ്യ പസഫിക് കിരീടങ്ങള്‍ ചൂടി.

മത്സരാര്‍ത്ഥികളുടെ മെന്ററായിരുന്ന പ്രദീപ് ഗുഹയാണ് പുസ്തകം എഴുതിയത്. ജൂറിയിലെ എല്ലാവരും പ്രിയങ്കയെ അനുകൂലിച്ചില്ല. ഒരാള്‍ക്ക് ഇവരുടെ നിറം കറുത്ത് പോയതാണ് പ്രശ്‌നമായത്. സൗത്ത് അമേരിക്കയിലും, ആഫ്രിക്കയില്‍ നിന്നുമുള്ള ഇതിലും കറുത്തിട്ടും വിജയിച്ചില്ലേയെന്ന് പ്രദീപ് ഗുഹ പറഞ്ഞു.

ഷാറൂഖ് ഖാന്‍, ജൂഹി ചൗള, വഹീദ റഹ്മാന്‍, മുഹമ്മദ് അസറുദ്ദീന്‍, പ്രിതീഷ് നന്ദി തുടങ്ങി നിരവധി പേര്‍ ജൂറി അംഗങ്ങളായിരുന്നു. ഇവരില്‍ ആരാണ് പ്രിയങ്കയെ നിറത്തിന്റെ പേരില്‍ തള്ളിയതെന്ന് വ്യക്തമല്ല.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.