CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 40 Minutes 33 Seconds Ago
Breaking Now

പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ നരകതുല്ല്യം ജീവിക്കുന്ന അന്നമ്മ കരുണ തേടുന്നു, വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?

കുറ്റിയാടിയുടെ മലയോരപ്രദേശമായ കുണ്ടുതോട്ടില്‍ താമസിക്കുന്ന കാഞ്ഞിരത്തിങ്കല്‍ അന്നമ്മയും കുടുംബവും ഇന്ന് ദുരിതങ്ങളുടെ നടുവിലാണ്. മൂന്നു വര്‍ഷത്തോളമായി അന്നമ്മയുടെ ആന്തരിക അവയവങ്ങള്‍ കാന്‍സര്‍ എന്ന മഹാരോഗം കാര്‍ന്നു തിന്നുകയാണ്. ഈ കാലയളവിനുള്ളില്‍ പതിമൂന്നു ലക്ഷത്തോളം രൂപ രണ്ട്‌ സര്‍ജറിക്കും മറ്റു ചികിത്സകള്‍ക്കുമായി ചിലവാക്കിക്കഴിഞ്ഞു. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഇതുവരെ മുന്നോട്ടുപോയത്. 

ലക്ഷംവീട് കോളനിയില്‍ പ്ലാസ്റ്റിക്‌ ഷീറ്റിനടിയിലാണ് സഹിക്കാന്‍ കഴിയാത്ത വേദന കടിച്ചമര്‍ത്തി അന്നമ്മ ദിനങ്ങള്‍ തള്ളിനീക്കുന്നത്. അസുഖം മാറിയില്ലെങ്കിലും ഈ കൊടിയ മഴക്കാലത്ത്‌ നനയാതെ കിടക്കാന്‍ ഒരു മേല്‍കൂര ഉണ്ടായിരുന്നെങ്കില്‍ എന്നാണ് വേദന കടിച്ചമര്‍ത്തി അന്നമ്മ ആഗ്രഹിക്കുന്നത്. പാല്‍ കച്ചവടക്കാരനായിരുന്ന അന്നമ്മയുടെ ഭര്‍ത്താവ്‌ തങ്കച്ചന്‍ ജോലിക്ക് പോകാന്‍ സാധിക്കാതെ അന്നമ്മയെ ശുശ്രൂഷിക്കുകയാണ്. അന്നമ്മയുടെ അഞ്ചുമക്കളില്‍ ഏക മകന്‍ ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇന്ന് ഈ കുടുംബം അനുദിന ചിലവുകള്‍ തള്ളിനീക്കുന്നത്. അന്നമ്മയുടെ ഇളയ മകളുടെ ഭര്‍ത്താവ് രണ്ടുമാസം മുന്‍പ് കാന്‍സര്‍ വന്നു മരിച്ചു. 


ഒരു മാസത്തെ മരുന്നിനു തന്നെ നാലായിരത്തിലധികം രൂപ വേണം. ഉടനടി ഒരു സര്‍ജറികൂടെ വേണമെന്നാണ് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്‍ററിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. 

അന്നമ്മയുടെയും കുടുംബത്തിന്റെയും അവസ്ഥ അറിഞ്ഞ വോക്കിംഗ് കാരുണ്യ നാല്പത്തിഒന്‍പതാമത്   ധനസഹായം അന്നമ്മയ്ക്ക് നല്കുവാൻ തീരുമാനിക്കുകയായിരുന്നു. ഈ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ സന്മനസുള്ളവർ ജൂലൈ മാസം 2നു മുന്പായി വോക്കിംഗ് കാരുണ്യയുടെ താഴെ കാണുന്ന അക്കൌണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നിഷേപിക്കാന്‍ എളിമയോടെ അറിയിക്കുന്നു.

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Society.

Sort Code:404708

Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Siby Jose:07875707504

Boban Sebastian:07846165720

web: http://www.wokingkarunya.co.uk/




കൂടുതല്‍വാര്‍ത്തകള്‍.