CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 14 Minutes 32 Seconds Ago
Breaking Now

എന്ത് ക്രൂരത ; കാമുകനും കാമുകിയും ചേര്‍ന്ന് എട്ട് മാസം ഗര്‍ഭിണിയായ യുവതിയുടെ വയര്‍ കീറി കുഞ്ഞിനെ പുറത്തെടുത്തു; അമ്മയുടെ മൃതദേഹം നദിയ്ക്ക് സമീപം ഉപേക്ഷിച്ചു

നോര്‍ത്ത് ഡക്കോട്ട നദിയ്ക്ക് സമീപം പ്ലാസ്റ്റിക്കില്‍ കെട്ടിപ്പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് സാവന്നയുടെ മൃതദേഹം കണ്ടെത്തിയതെന്ന് കോടതിയില്‍ വിശദീകരിക്കപ്പെട്ടു.

ന്യൂയോര്‍ക്ക്: എട്ട് മാസം ഗര്‍ഭിണി ആയിരിക്കവെയാണ് 22-കാരി സാവന്ന ഗ്രേവൈന്‍ഡിന് നേരെ അയല്‍വാസിയുടെ അതിക്രമം അരങ്ങേറിയത്. സാവന്നയുടെ കഴുത്തില്‍ കയര്‍ കുരുക്കി ഒരു പുരുഷന്‍ ശ്വാസം മുട്ടിക്കവെ ഇയാളുടെ കാമുകി ഇവരുടെ വയര്‍ കീറി ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. നോര്‍ത്ത് ഡക്കോട്ട നദിയ്ക്ക് സമീപം പ്ലാസ്റ്റിക്കില്‍ കെട്ടിപ്പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലാണ് സാവന്നയുടെ മൃതദേഹം കണ്ടെത്തിയതെന്ന് കോടതിയില്‍ വിശദീകരിക്കപ്പെട്ടു. 

വില്ല്യം ഹോയെന്‍, കാമുകി ബ്രൂക് ക്രൂസ് എന്നിവര്‍ ചേര്‍ന്നാണ് കേട്ടുകേള്‍വിയില്ലാത്ത ഈ ക്രൂരത നടപ്പാക്കിയത്. എന്നാല്‍ സാവന്നയെ കൊല്ലാന്‍ ക്രൂസ് പദ്ധതിയിട്ട കാര്യം തനിക്ക് അറിയില്ലായിരുന്നവെന്നാണ് വില്ല്യമിന്റെ വാദം. താന്‍ വീട്ടില്‍ എത്തുമ്പോള്‍ ബാത്ത്‌റൂമില്‍ രക്തം കഴുകുകയായിരുന്ന ക്രൂസ് ഒരു കുഞ്ഞിനെ സമ്മാനിച്ച് ഇതാണ് നമ്മുടെ കുടുംബമെന്ന് പറഞ്ഞെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ആഗസ്റ്റ് 19-ന് അയല്‍ക്കാരിയായ ക്രൂസിന്റെ വീട്ടില്‍ വസ്ത്രം ഫിറ്റാണോയെന്ന് നോക്കാന്‍ എത്തിയ സാവന്നയെ കാണാതാവുകയായിരുന്നു. 

കാണാതാകുന്നതിന് രണ്ട് ദിവസം മുന്‍പ് വെളുപ്പിന് മൂന്നരയോടെ വീട്ടിലെത്തി കുഞ്ഞിനെ സാവന്ന തനിക്ക് സമ്മാനിക്കുകയായിരുന്നുവെന്നാണ് ക്രൂസ് അവകാശപ്പെട്ടത്. എന്നാല്‍ പിന്നീട് ഇവര്‍ കുറ്റങ്ങള്‍ ഏറ്റുപറയുകയായിരുന്നു. സാവന്നയില്‍ നിന്നും ചോരക്കുഞ്ഞിനെ പിടിച്ചെടുക്കുകയായിരുന്നുവെന്ന് കോടതിയില്‍ വിശദീകരിക്കപ്പെട്ടു. അതേസമയം എങ്ങിനെയാണ് സാവന്നയുടെ മൃതദേഹം നദിക്കരയില്‍ എത്തിയതെന്ന് അധികൃതര്‍ക്ക് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. രക്തംവാര്‍ന്നാണ് മരണമെന്ന് ഫോറന്‍സിക് പരിശോധന സ്ഥിരീകരിച്ചു. 

ക്രൂസിന്റെ പദ്ധതിയില്‍ വില്ല്യം ചെന്നുചാടുകയായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിക്കുന്നു. കുറ്റകൃത്യം കണ്ട ഉടനെ പോലീസിനെ വിളിക്കേണ്ടതിന് പകരം കാമുകിയെ സഹായിക്കുകയാണ് ഇയാള്‍ ചെയ്തത്. ക്രൂസിന് പരോളില്ലാതെ ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. എട്ടാം മാസം ഗര്‍ഭപാത്രത്തില്‍ നിന്നും പിച്ചിച്ചീന്തി എടുത്തിട്ടും കുഞ്ഞ് രക്ഷപ്പെട്ടു. അമ്മയുടെ സംസ്‌കാരചടങ്ങുകളിലേക്ക് കുഞ്ഞിനെ സാവന്നയുടെ രക്ഷിതാക്കളാണ് കൊണ്ടുവന്നത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.