CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 44 Minutes 17 Seconds Ago
Breaking Now

ഭാര്യയേയും മകളേയും കഴുത്തറത്തു കൊന്നത് പാലില്‍ മയക്കുപൊടി കലര്‍ത്തിയ ശേഷം ; കടബാധ്യത കൊണ്ടെന്ന് മൊഴി

കൈഞരമ്പ് മുറിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ശ്രീജു.

ഭാര്യയേയും മകളേയും കഴുത്തറത്ത് കൊലപ്പെടുത്തിയ ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം തെങ്ങില്‍വീട്ടില്‍ ശ്രീജു (50) വിനെയാണ് പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൈഞരമ്പ് മുറിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ശ്രീജു. ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകവും കൊലപാതക ശ്രമവുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഭാര്യ പ്രീതയേയും മകള്‍ ശ്രീനന്ദയേയുമാണ് തിങ്കളാഴ്ച രാത്രി കഴുത്തറത്തു കൊലപ്പെടുത്തിയത്. മകന്‍ ശ്രീരാഗ് കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കടബാധ്യത മൂലം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് ശ്രീജു പൊലീസിനോട് പറഞ്ഞത്.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകങ്ങള്‍ നടന്നത്. പാലില്‍ മയക്കുപൊടി ചേര്‍ത്ത് നല്‍കി കുടുംബാംഗങ്ങളെ മയക്കിയ ശേഷം കഴുത്തറക്കുകയായിരുന്നെന്ന് സമ്മതിച്ചു. രാവിലെ ആരേയും പുറത്തു കാണാത്തതിനാല്‍ അടുത്തുള്ള സഹോദരങ്ങള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്.

ശ്രീരാഗ് അപകട നില തരണം ചെയ്തിട്ടുണ്ട്. പ്രീതയുടേയും ശ്രീനന്ദയുടേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.