CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 58 Minutes 51 Seconds Ago
Breaking Now

വിവാഹാലോചനയില്‍ നിന്നും പിന്മാറിയതിന് മാവേലിക്കരയില്‍ യുവതിയേയും ബന്ധുക്കളെയും വീട്ടില്‍ കയറി വെട്ടി: 2 പേരുടെ നില ഗുരുതരം

വൈര്യാഗമാണ് ആക്രമണത്തിന് കാരണം.

വിവാഹാലോചനയില്‍ നിന്ന് പിന്മാറിയതിന്റെ പേരില്‍ യുവതിയേയും കുടുംബാംഗങ്ങളേയും യുവാവ് വെട്ടിപരുക്കേല്‍പ്പിച്ചു. ചെന്നിത്തല കാരാഴ്മയില്‍ ഇന്നലെ രാത്രിയിലാണ് രഞ്ജിത്ത് രാജേന്ദ്രന്‍ എന്നയാള്‍ വീടുകയറി ആക്രമണം നടത്തിയത്.

കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍, ഭാര്യ നിര്‍മ്മല, മകന്‍ സുജിത്ത്, മകള്‍ സജിന, റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്. റാഷുദ്ദീന്റെയും സജിനയുടെയും പരുക്ക് ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രഞ്ജിത്ത് രാജേന്ദ്രനെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

വിദേശത്തു ജോലി ചെയ്യുന്ന സജിന ഇന്നലെ നാട്ടില്‍ എത്തിയ ദിവസമാണ് ആക്രമണം നടത്തിയത്. സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് സജിന വിവാഹ ആലോചനയില്‍ നിന്നും പിന്മാറി. ഇതിന്റെ വൈര്യാഗമാണ് ആക്രമണത്തിന് കാരണം.

ഇന്നലെ രാത്രി 10 നു വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകത്തി കൊണ്ട് പ്രതി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. സജിനയുടെ നിലവിളി കേട്ടെത്തിയ മറ്റ് നാല് പേരെയും വെട്ടി. ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീനെയും മകള്‍ സജിനയെയും വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.