CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 22 Minutes 12 Seconds Ago
Breaking Now

ഒരുമിച്ചു കഴിഞ്ഞത് 15 മാസം, ഭര്‍ത്താവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് രേഖ; ഗാല്‍വാനില്‍ വീരമൃത്യു വരിച്ച ജവാന്‍ ദീപകിന്റെ ഭാര്യ ഇന്ത്യന്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് പദവിയില്‍

മെയ് 28 മുതല്‍ രേഖ ചെന്നൈയില്‍ പരിശീലനം ആരംഭിക്കുന്നതാണ്.

ലാന്‍സ് നായിക്ക് ഷാഹിദ് ദീപക് സിംഗിന്റെ ഭാര്യ രേഖ സിംഗിന് ഇന്ത്യന്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് ആയി നിയമനം ലഭിച്ചു. 2020 ജൂണ്‍ 15 ന് ഗാല്‍വാന്‍ താഴ്വരയില്‍ വച്ച് ചൈനീസ് സൈനികരുമായുള്ള പോരാട്ടത്തിനിടെയാണ് ദീപക് സിംഗ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനെത്തുടര്‍ന്ന്, 20 തോളം ഇന്ത്യന്‍ സൈനികരും 40 ലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ഒരു ഡസനിലധികം കോര്‍പ്‌സ് കമാന്‍ഡര്‍ ലെവല്‍ മീറ്റിംഗുകള്‍ നടന്നിട്ടുണ്ട്.

ഭര്‍ത്താവിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് സായുധ സേനയില്‍ അംഗമാകാന്‍ തീരുമാനിച്ചതെന്ന് രേഖ പറയുന്നു. മെയ് 28 മുതല്‍ രേഖ ചെന്നൈയില്‍ പരിശീലനം ആരംഭിക്കുന്നതാണ്. 'എന്റെ അദ്ദേഹത്തിന്റെ സ്വപ്നമാണ് ഇന്ത്യന്‍ ആര്‍മിയില്‍ എത്താന്‍ കഠിനമായി പരിശ്രമിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. അധ്യാപികയുടെ ജോലി ഉപേക്ഷിച്ച് ആര്‍മിയില്‍ ഓഫീസറാകാന്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു', രേഖ സിംഗ് പറഞ്ഞു. 'നോയിഡയില്‍ പോയി പട്ടാളത്തില്‍ ചേരാനുള്ള പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനം നേടുന്നത് എളുപ്പമായിരുന്നില്ല. ഫിസിക്കല്‍ ട്രെയിനിംഗ് എടുത്തിട്ടും ആദ്യ ശ്രമത്തില്‍ വിജയിച്ചില്ല.

പക്ഷേ, ഞാന്‍ ധൈര്യം കൈവിടാതെ സൈന്യത്തില്‍ ചേരാനുള്ള തയ്യാറെടുപ്പ് തുടര്‍ന്നു. ആ കഠിനാധ്വാനത്തിന് രണ്ടാമത്തെ ശ്രമത്തില്‍ ഫലം ലഭിച്ചു. ഇന്ത്യന്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് റാങ്കിലേക്ക് എന്നെ തിരഞ്ഞെടുത്തുവെന്ന് രേഖ കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും വിവാഹം കഴിഞ്ഞ് 15 മാസങ്ങള്‍ പിന്നിടുമ്പോഴായിരുന്നു അപ്രതീക്ഷിത വിയോഗം. അദ്ദേഹത്തിന്റെ ധീരത കണക്കിലെടുത്ത്, രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായ വീരചക്ര നല്‍കി ആദരിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.