CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 11 Minutes 54 Seconds Ago
Breaking Now

മുറിവേറ്റ പ്രധാനമന്ത്രി ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥാനമൊഴിയും, പകരം വരുന്നത് ഇടത് സിംഹം? സ്റ്റാര്‍മറുടെ ആദ്യ 12 മാസങ്ങള്‍ രാജ്യത്തെ തലങ്ങും, വിലങ്ങും പൂട്ടിയപ്പോള്‍ നം.10 ലക്ഷ്യമിടുന്നത് തീവ്ര ഇടത് നേതാവായ ഉപപ്രധാനമന്ത്രി

സര്‍വ്വെകള്‍ പ്രകാരം കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദം രാജിവെയ്ക്കണമെന്ന് 61 ശതമാനം വോട്ടര്‍മാര്‍

ബ്രിട്ടനെ മഹത്തരമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട കീര്‍ സ്റ്റാര്‍മറും സംഘവും കഴിഞ്ഞ 12 മാസങ്ങള്‍ നീണ്ട ഭരണം കൊണ്ട് അവസ്ഥ കൂടുതല്‍ മോശമാക്കുകയാണ് ചെയ്തതെന്ന കാര്യത്തില്‍ ലേബര്‍ എംപിമാര്‍ക്ക് പോലും മറുവാക്കുണ്ടാകില്ല. കഴിഞ്ഞ ആഴ്ച വെല്‍ഫെയര്‍ ബില്‍ കുറയ്ക്കാന്‍ 5 ബില്ല്യണ്‍ പൗണ്ടിന്റെ വെട്ടിക്കുറവ് വരുത്താനുള്ള നീക്കവും കീര്‍ സ്റ്റാര്‍മര്‍ക്ക് പിന്‍വലിക്കേണ്ടി വന്നു. പ്രധാനമന്ത്രിയുടെ വാക്കുമാറ്റല്‍ ചര്‍ച്ചയാകുന്നതിനിടെ അടുത്ത 12 മാസത്തില്‍ സ്റ്റാര്‍മറുടെ കസേര തെറിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് നം. 10-ല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ ലക്ഷ്യമിട്ട് നടക്കുന്നത്. വെല്‍ഫെയര്‍ ബില്‍ പദ്ധതി പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായതോടെ മുറിവേറ്റ സ്റ്റാര്‍മര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പ് വരെ പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കുന്ന കാര്യം സംശയത്തിലാണെന്ന് റെയ്‌നറുടെ കൂട്ടാളികള്‍ വെളിപ്പെടുത്തുന്നു. 

വിമത എംപിമാരുടെ പ്രതിഷേധം ഭയന്ന് പരിഷ്‌കാരങ്ങള്‍ പിന്‍വലിച്ചതോടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ സാമ്പത്തിക ബജറ്റില്‍ 3 ബില്ല്യണ്‍ പൗണ്ടിന്റെ കുറവാണ് നേരിടുന്നത്. ഇത് ഓട്ടം ബജറ്റില്‍ വീണ്ടും നികുതി വര്‍ദ്ധനയ്ക്ക് കാരണമാകും. ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പരിഷ്‌കാര നടപടികളില്‍ കോമണ്‍സ് വോട്ടെടുപ്പ് നടത്തുമ്പോള്‍ വിജയിക്കുമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പില്ല. 

ഇപ്പോള്‍ പുറത്തുവരുന്ന സര്‍വ്വെകള്‍ പ്രകാരം കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദം രാജിവെയ്ക്കണമെന്ന് 61 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. അടുത്ത വര്‍ഷത്തെ വെയില്‍സ് തെരഞ്ഞെടുപ്പിനും, ലോക്കല്‍ തെരഞ്ഞെടുപ്പിനും ശേഷം സ്റ്റാര്‍മര്‍ സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍, എതിരാളികള്‍ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതുന്നത്. മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിനെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് ലേബറിലെ ഇടത് വിഭാഗങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിലും നിലവില്‍ ഇദ്ദേഹം എംപി അല്ലാത്തതിനാല്‍ റെയ്‌നര്‍ അടുത്ത ഓപ്ഷനായി വരുമെന്ന് ഒരു പാര്‍ട്ടി എംപി വെളിപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.