'കൊവിഡ് ടങ്ക്' (നാവ്) ഒരു ഔദ്യോഗിക കൊറോണാവൈറസ് ലക്ഷണമായി ഉള്‍പ്പെടുത്തണമെന്ന് എന്‍എച്ച്എസിനോട് ആവശ്യപ്പെട്ട് വിദഗ്ധര്‍. കൊവിഡ് ബാധിക്കുന്നവരില്‍ ഈ ലക്ഷണം വ്യാപകമായി കാണുന്ന അവസ്ഥയിലാണ് ഈ ആവശ്യം. ഇന്‍ഫെക്ഷന്‍ ബാധിച്ച രോഗികളില്‍ നാവില്‍ മുറിവും, അസാധാരണമായ മൗത്ത് അള്‍സറും, തടിപ്പുള്ള നാവും രൂപപ്പെടുന്നതായി കിംഗ്‌സ് കോളേജ് ലണ്ടനിലെ പ്രൊഫസര്‍ ടിം സ്‌പെക്ടര്‍ ചൂണ്ടിക്കാണിച്ചു.
ബ്രിട്ടനില്‍ ലക്ഷക്കണക്കിന് പേര്‍ ഉപയോഗിക്കുന്ന കൊവിഡ് ലക്ഷണ ട്രാക്കര്‍ ആപ്പ് ഈ എപ്പിഡെമോളജിസ്റ്റ് തയ്യാറാക്കിയതാണ്. എന്‍എച്ച്എസ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത ലക്ഷണങ്ങള്‍ കാണിക്കുന്ന അഞ്ചില്‍ ഒരു രോഗി വീതം തിരിച്ചറിയപ്പെടാതെ പോകുന്നുവെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. 20 ശതമാനം ഇന്‍ഫെക്ഷന്‍ ബാധിച്ചവരും ഈ വിടവുകള്‍ വഴി വഴുതിപോകുന്നുതായി പ്രൊഫസര്‍ സ്‌പെക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇതുവഴി രോഗം കൂടുതല്‍ പേരിലേക്ക് പടരുകയും ചെയ്യുന്നു.
എന്‍എച്ച്എസ് പട്ടികയില്‍ മൂന്ന് ലക്ഷണങ്ങള്‍ മാത്രമാണ് ഇന്‍ഫെക്ഷന്‍ സൂചനകള്‍- പനി, തുടര്‍ച്ചയായ ചുമ, മണവും, രുചിയും നഷ്ടപ്പെടല്‍. ഈ മൂന്ന് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കാണ് കൊവിഡ്-19 പിടിപെട്ടിരിക്കാന്‍ സാധ്യത. അതുകൊണ്ട് ഇവര്‍ മാത്രം സെല്‍ഫ് ഐസൊലേറ്റ് ചെയ്യണമെന്നും എന്‍എച്ച്എസ് പറയുന്നു. ഇതുമൂലം മറ്റ് പല ലക്ഷണങ്ങളും ഉള്ളവര്‍ ടെസ്റ്റ് എടുക്കാതെ കൂടുതല്‍ ആളുകളിലേക്ക് വൈറസിനെ പകര്‍ന്ന് നല്‍കുകയാണ്.
യുകെയുടെ പല തീരുമാനങ്ങളും പിന്നീട് തിരുത്തപ്പെടുന്നതായുള്ള ആരോപണവും ശക്തമാണ്. കൊവിഡ്-19 കണ്ടെത്തുന്നതില്‍ പോലും ലോകത്തിന് പിന്നിലായിരുന്നു ബ്രിട്ടന്റെ നെട്ടോട്ടം. യുഎസില്‍ സിഡിസി 11 ലക്ഷണങ്ങളാണ് പ്രാഥമികമായി മുന്നോട്ട് വെച്ചിരിക്കുന്നത്. ക്ഷീണം മുതല്‍ ശരീരവേദനയും, തലവേദനയും, തൊണ്ടവേദനയും, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടും വരെ ഇതില്‍ ഉള്‍പ്പെടും.