CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 59 Minutes 9 Seconds Ago
Breaking Now

മഹാമാരി നടമാടുമ്പോള്‍ എല്ലാ വെള്ളിയാഴ്ചയും വൈനടിച്ച് ഡൗണിംഗ് സ്ട്രീറ്റ് ജീവനക്കാര്‍ ആറാടി; ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ സ്യൂട്ട്‌കെയ്‌സുമായി ടെസ്‌കോ മെട്രോയില്‍ എത്തി മദ്യം നിറച്ച് തിരിച്ചെത്തും; 2020 ഡിസംബറില്‍ ഡ്രിങ്ക്‌സ് ഫ്രിഡ്ജ് വരെ ഇറക്കിയെന്ന് ആരോപണം

കര്‍ശനമായ വിലക്കുകള്‍ നിലവിലുള്ളപ്പോഴും ഡൗണിംഗ് സ്ട്രീറ്റില്‍ വെള്ളിയാഴ്ച കൂട്ടമായ വൈനടിക്കല്‍ പരിപാടി നടന്നു

രാജ്യം മഹാമാരിയുടെ ദുരന്തത്തെ മുഖാമുഖം കാണുമ്പോള്‍ പ്രധാനമന്ത്രി കാര്യാലയത്തില്‍ ജീവനക്കാര്‍ കുടിച്ച് കൂത്താടിയെന്ന ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. മഹാമാരിയില്‍ ഉടനീളം ഡൗണിംഗ് സ്ട്രീറ്റില്‍ വെള്ളിയാഴ്ച 'വൈന്‍ ടൈം' ഉണ്ടായിരുന്നുവെന്നാണ് പുതിയ ആരോപണം. ഇതില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പങ്കെടുത്തെന്നാണ് വിവരം. ബിയറും, വൈനും, പ്രൊസേക്കോയും തണുപ്പിക്കാന്‍ ജീവനക്കാര്‍ 142 പൗണ്ടിന്റെ ഡ്രിങ്ക്‌സ് ഫ്രിഡ്ജ് ഇറക്കിയെന്നും ആരോപണങ്ങളില്‍ പറയുന്നു. 

ഇത്തരം കൂടിച്ചേരലുകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സര്‍ക്കാര്‍ സഹായികളും രംഗത്തുണ്ടായിരുന്നുവെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി ഇത്തരം പരിപാടികളെ പ്രോത്സാഹിപ്പിക്കുകയും, സമ്മര്‍ദം ഇറക്കാനുള്ള വേദിയാക്കി ഇത് മാറ്റുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട് ആരോപിക്കുന്നത്. ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഇന്‍ഡോറില്‍ കൂടിച്ചേരലുകള്‍ വിലക്കിയിരുന്ന ഘട്ടത്തിലാണ് പുലര്‍ച്ചെ വരെ ഇത്തരം 'കുടിപ്പരിപാടികള്‍' നടന്നിരുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. The swing in the Downing Street garden used by Mr Johnson's son Wilf (circled) is believed to have been broken amid high jinks at the leaving do

പ്രാദേശിക ടെസ്‌കോ മെട്രോയില്‍ നിന്നും മദ്യം വാങ്ങി സ്‌റ്റോക്ക് ചെയ്യാന്‍ ജീവനക്കാര്‍ സ്യൂട്ട്‌കെയ്‌സുമായാണ് പോയിരുന്നത്. 2020 ഡിസംബര്‍ 11ന് ഡൗണിംഗ് സ്ട്രീറ്റിലെ പിന്‍വാതില്‍ വഴി 34 ബോട്ടിലുകള്‍ വെയ്ക്കാന്‍ കഴിയുന്ന ഫ്രിഡ്ജും ഇറക്കിയെന്നാണ് ചിത്രങ്ങള്‍ തെളിയിക്കുന്നത്. ഈ ഘട്ടത്തില്‍ കുടുംബങ്ങള്‍ക്ക് ഇന്‍ഡോറില്‍ കൂടിച്ചേരാന്‍ അനുമതിയുണ്ടായില്ല. ഔട്ട്‌ഡോറില്‍ പോലും സപ്പോര്‍ട്ട് ബബ്ബിളില്‍ പെട്ടവര്‍ക്കാണ് കൂടിച്ചേരാന്‍ കഴിഞ്ഞിരുന്നത്. കൂടാതെ പാര്‍ക്ക്, പബ്ലിക് ഗാര്‍ഡണ്‍ എന്നിവിടങ്ങളില്‍ പരമാവധി ആറ് പേര്‍ക്കാണ് കൂടിക്കാഴ്ചയക്ക് അനുമതിയുണ്ടായത്. A Downing Street official called the Palace to apologise for the latest revelations about a party on the eve of Prince Philip's funeral, but aides refused to say whether Mr Johnson - who was not at the booze-fuelled event - would be speaking to the monarch personally about the issue. Pictured, one of the PM's weekly audiences with the Queen in June last year

എന്നാല്‍ കര്‍ശനമായ വിലക്കുകള്‍ നിലവിലുള്ളപ്പോഴും ഡൗണിംഗ് സ്ട്രീറ്റില്‍ വെള്ളിയാഴ്ച കൂട്ടമായ വൈനടിക്കല്‍ പരിപാടി നടന്നു. വൈകുന്നേരം 4 മുതല്‍ 7 വരെ നം.10 ജീവനക്കാര്‍ ഇതില്‍ പങ്കെടുത്തും. ഡൗണിംഗ് സ്ട്രീറ്റില്‍ മദ്യപാന സംസ്‌കാരം നിലനില്‍ക്കുന്നതായി ഒരു ശ്രോതസ്സ് ടൈംസിനോട് പറഞ്ഞു. അടിച്ച് പൂസായി ജീവനക്കാര്‍ കെട്ടിടത്തിലെ സോഫയില്‍ കിടന്നുറങ്ങും. രാവിലെ കാലിക്കുപ്പികള്‍ പെറുക്കാനുള്ള ജോലി ക്ലീനര്‍മാര്‍ക്കാണ്, ശ്രോതസ്സ് പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.