CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 38 Minutes 55 Seconds Ago
Breaking Now

'പരാതിക്കാരി ജാതിയില്ലെന്ന് എസ്എസ്എല്‍സി ബുക്കില്‍ നല്‍കിയിരിക്കുന്നു, അതുകൊണ്ട് എസ്‌സി/എസ്ടി ആക്ട് നിലനില്‍ക്കില്ല'; സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യ ഉത്തരവും വിവാദത്തില്‍

ഇന്നലെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യ അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവവും വിവാദമായിരുന്നു.

സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യ ഉത്തരവും വിവാദത്തില്‍. ജാതിയില്ലെന്നാണ് പരാതിക്കാരി എസ്എസ്എല്‍സി ബുക്കില്‍ ചേര്‍ത്തിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ എസ്‌സി/എസ്ടി ആക്ട് നിലനില്‍ക്കില്ലെന്നുമാണ് ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നിരീക്ഷിച്ചത്. പട്ടികജാതിക്കാരിയാണെന്ന അറിവോടെയായിരിക്കില്ല സിവിക് ചന്ദ്രന്റെ ആക്രമണമെന്നും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ പറഞ്ഞു. 

ഇന്നലെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യ അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവവും വിവാദമായിരുന്നു. പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നു എന്നായിരുന്നു കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവില്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ശിക്ഷാനിയമം 354എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. ജാമ്യാപേക്ഷയോടൊപ്പം പരാതിക്കാരിയുടെ ചിത്രങ്ങളും സിവിക് ചന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

'ജാമ്യാപേക്ഷയോടൊപ്പം കുറ്റാരോപിതന്‍ സമര്‍പ്പിച്ച ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നത് പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ശിക്ഷാനിയമം 354എ പ്രകാരമുള്ള കുറ്റകൃത്യം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ല.' വിധിന്യായത്തില്‍ കോടതി പറയുന്നു. 74കാരനായ, ശാരീരികമായി ദുര്‍ബലനായ പരാതിക്കാരന്‍ പരാതിക്കാരിയെ നിര്‍ബന്ധപൂര്‍വം മടിയില്‍ കിടത്തി ലൈംഗികാതിക്രമം നടത്തിയെന്നത് അവിശ്വസനീയമാണെന്നും കോടതി പറഞ്ഞു.

യുവകവയിത്രിയുടെ പരാതിയിലായിരുന്നു ആദ്യ കേസ്. 2021 ഏപ്രിലില്‍ പുസ്തക പ്രസാധനത്തിന് കൊയിലാണ്ടിക്ക് സമീപം നന്തിയില്‍ ഒത്തുകൂടിയപ്പോഴ് ലൈംഗികതിക്രമത്തിന് ഇരയായെന്നായിരുന്നു പരാതി. 2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് സിവിക്കിനെതിരായ രണ്ടാമത്തെ കേസ്. രണ്ടുകേസുകളും കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസിലും സിവിക്കിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.