CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 53 Seconds Ago
Breaking Now

മകനെ കാണാനെത്തിയ ഇന്ത്യന്‍ വനിതയെ മകന്‍ ഉപേക്ഷിച്ചതോടെ നാടുകടത്താനൊരുങ്ങി ബ്രിട്ടന്‍: പ്രതിഷേധവുമായി സിഖ് സമൂഹം

ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മേഖലയില്‍ ഓണ്‍ലൈനായി 65,000ത്തിലധികം ഒപ്പുകള്‍ ശേഖരിച്ചാണ് പ്രതിഷേധക്കാര്‍ നാടുകടത്തലിനെതിരെ നിവേദനം നല്‍കിയത്.

ബ്രിട്ടനില്‍ ഇന്ത്യക്കാരിയയ വൃദ്ധയെ നാടുകടത്താനുള്ള നീക്കവുമായി അധികൃതര്‍ മുന്നോട്ട്. പഞ്ചാബ് സ്വദേശിനിയായ ഗുര്‍മിത് കൗറിനെയാണ് അധികൃതര്‍ നാടുകടത്താനൊരുങ്ങുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അധികൃതരുടെ നീക്കത്തിനെതിരെ നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ് ഒരു വിഭാഗം.ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മേഖലയില്‍ ഓണ്‍ലൈനായി 65,000ത്തിലധികം ഒപ്പുകള്‍ ശേഖരിച്ചാണ് പ്രതിഷേധക്കാര്‍ നാടുകടത്തലിനെതിരെ നിവേദനം നല്‍കിയത്.

78 കാരിയായ ഗുര്‍മിത് കൗര്‍ 2009ലാണ് യുകെയില്‍ എത്തിയത്. വിധവായ ഗുര്‍മിതിന് പഞ്ചാബില്‍ നിലവില്‍ ആരുമില്ല. അതിനാല്‍ തന്നെ യുകെയിലെ സ്‌മെത്ത്‌വിക്കിലെ പ്രാദേശിക സിഖ് സമൂഹം ഗുര്‍മിത് കൗറിന്റെ സംരക്ഷണം ഏറ്റെടുത്തതായി ഇവര്‍ പറയുന്നു. ഗുര്‍മിതിന് വേണ്ടി പ്രതിഷേധക്കാര്‍ സമൂഹമാധ്യമങ്ങളിലും പ്രചാരണം നടത്തുന്നുണ്ട്.

2009 ല്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് ഗുര്‍മിത് കൗര്‍ ബ്രിട്ടണിലെത്തുന്നത്. തുടക്കത്തില്‍ മകനോടൊപ്പമായിരുന്നു താമസം. പിന്നീട് കുടുംബവുമായി അകന്നതോടെ അപരിചിതരുടെ ദയയിലാണ് ഗുര്‍മിത് കഴിയുന്നത്. പഞ്ചാബില്‍ ഇപ്പോള്‍ കുടുംബം ഇല്ലെന്നും അതു കൊണ്ട് യുകെയില്‍ തന്നെ താമസിക്കാന്‍ ഗുര്‍മിത് അപേക്ഷിച്ചെങ്കിലും അധികൃതര്‍ അപേക്ഷ നിരസിച്ചു. പഞ്ചാബിലെ സ്വന്തം ഗ്രാമത്തിലെ ആളുകളുമായി ഗുര്‍മിത് കൗര്‍ ഇപ്പോഴും സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അവിടെയുള്ള ജീവിതവുമായി വീണ്ടും പൊരുത്തപ്പെടാന്‍ കഴിയുമെന്നും യുകെ ഹോം ഓഫിസ് പറയുന്നു.

'' ഗുര്‍മിതിന് പഞ്ചാബില്‍ പൊളിഞ്ഞ വീടുണ്ട്, മേല്‍ക്കൂരയില്ല, 11 വര്‍ഷമായി പോയിട്ടില്ലാത്ത ഗ്രാമത്തില്‍ ഭക്ഷണവും മറ്റും കണ്ടെത്തേണ്ടിവരും. പ്രായമതിനാല്‍ ഇതിനും പ്രയാസമുണ്ട്. ഇത് അവരെ സാവധാനം കൊല്ലുന്ന പോലെയാണ് '' – ബ്രഷ്‌സ്‌ട്രോക്ക് കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഇമിഗ്രേഷന്‍ ഉപദേഷ്ടാവും വീസ അപ്പീല്‍ പ്രക്രിയയിലൂടെ ഗുര്‍മിത് കൗറിനെ സഹായിക്കുന്ന സല്‍മാന്‍ മിര്‍സ അഭിപ്രായപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.