CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 48 Minutes 2 Seconds Ago
Breaking Now

ഇടപെടാന്‍ യുഎസ്, ഇറാനെ അക്രമിക്കാനുള്ള പദ്ധതികള്‍ക്ക് ട്രംപിന്റെ അംഗീകാരം; ഇനി ബാക്കി ഉത്തരവിറക്കല്‍ മാത്രം; യുകെ ഇടപെടുന്നത് നിയമവിരുദ്ധമാകുമെന്ന് സ്റ്റാര്‍മര്‍ക്ക് മുന്നറിയിപ്പ്; ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ ശേഖരം 10-12 ദിവസത്തേക്ക് മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞ 48 മണിക്കൂറിലാണ് ട്രംപ് ഇറാനെ അക്രമിക്കുമെന്ന നിലയില്‍ പ്രഖ്യാപനങ്ങള്‍ നടത്തിതുടങ്ങിയത്

ഇറാനില്‍ യുഎസ് വ്യോമാക്രമണത്തിന് പച്ചക്കൊടി വീശി ഡൊണാള്‍ഡ് ട്രംപ്. അക്രമണത്തിന്റെ അന്തിമ ഉത്തരവ് നല്‍കാനുള്ള കാത്തിരിപ്പ് മാത്രമാണ് ബാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇറാനെതിരെ ഒരു സമ്പൂര്‍ണ്ണ വിജയം മാത്രമാണ് ഇനി സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് വെടിനിര്‍ത്തലില്‍ താല്‍പര്യമില്ലെന്നും അറിയിച്ചിട്ടുണ്ട്. 

ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബിടാനുള്ള പദ്ധതിക്കാണ് ട്രംപ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് ഇതുമായി ബന്ധപ്പെട്ട ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. എന്നിരുന്നാലും ഇറാന്‍ ഭരണകൂടം ആണവ പ്രോഗ്രാം ഉപേക്ഷിക്കാന്‍ തയ്യാറാകുമോയെന്ന് കാത്തിരിക്കാനും ട്രംപ് തയ്യാറായിട്ടുണ്ട്. ഇതിന്റെ പേരിലാണ് ഈ താല്‍ക്കാലിക കാത്തിരിപ്പെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ ഇസ്രയേലിനൊപ്പം ചേര്‍ന്ന് തങ്ങളെ അക്രമിക്കുന്ന സാഹചര്യമുണ്ടായാല്‍ യുഎസ് മിഡില്‍ ഈസ്റ്റില്‍ സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നതെന്ന് തെഹ്‌റാന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ട്രംപ് സൈനിക നടപടിയുമായി മുന്നോട്ട് പോയാല്‍ ഇതിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ യുകെ തീരുമാനം കൈക്കൊണ്ടിട്ടില്ല. 

യുകെ യുദ്ധത്തില്‍ പങ്കാളിയാകുന്നത് നിയമവിരുദ്ധമായിരിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് അറ്റോണി ജനറല്‍ ലോര്‍ഡ് ഹെര്‍മര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സ്റ്റാര്‍മര്‍ കോബ്രാ യോഗം വിളിച്ചുചേര്‍ത്ത് ചര്‍ച്ചകള്‍ നടത്തി. കഴിഞ്ഞ 48 മണിക്കൂറിലാണ് ട്രംപ് ഇറാനെ അക്രമിക്കുമെന്ന നിലയില്‍ പ്രഖ്യാപനങ്ങള്‍ നടത്തിതുടങ്ങിയത്. 

സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമെന്നാണ് കരുതിയതെങ്കിലും ഇപ്പോള്‍ വ്യോമാക്രമണം നടത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന നിലയാണ്. ഇറാനാകട്ടെ കീഴടങ്ങല്‍ സാധ്യത തള്ളിക്കളയുന്നു. ഇറാന്‍ നടത്തുന്ന മിസൈല്‍ അക്രമണം ഇസ്രയേലിന് കനത്ത ബാധ്യതയായി മാറുന്നുവെന്നാണ് റിപ്പോര്‍ട്ട്. മിസൈലുകള്‍ ഈ വിധം നിര്‍ത്താതെ തുടര്‍ന്നാല്‍ ഇസ്രയേലിന്റെ വ്യോമ പ്രതിരോധം 10 മുതല്‍ 12 ദിവസത്തിനകം തീരുമെന്നും പ്രതിരോധ ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യുഎസ് നീക്കമെന്നും കരുതുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.