CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 55 Minutes 29 Seconds Ago
Breaking Now

ഗ്രീസില്‍ ബ്രിട്ടീഷുകാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു; ഭര്‍ത്താവായ പൈലറ്റ് 27 വര്‍ഷം ജയിലില്‍; 24-കാരനെ അയയ്ക്കുന്നത് യൂറോപ്പിലെ ഏറ്റവും മോശം ജയിലിലേക്ക്; താമസം ഗുണ്ടാ സംഘങ്ങളുടെയും, ഭീകരരുടെയും ഇടയില്‍; സമാശ്വാസത്തില്‍ ഇരയുടെ കുടുംബം

ദമ്പതികളുടെ സ്മാര്‍ട്ട് വാച്ചുകള്‍ രേഖപ്പെടുത്തിയ ഡാറ്റയാണ് ഇയാളുടെ കഥ പൊളിച്ചത്

കഴിഞ്ഞ വര്‍ഷം മെയില്‍ ബ്രിട്ടീഷ് യുവതി സ്വന്തം വീട്ടില്‍ വെച്ച് കൊല്ലപ്പെട്ട വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. കരഞ്ഞും, അന്വേഷണങ്ങള്‍ക്ക് ഒപ്പം നിന്നും ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നിലെത്തിയ ഭര്‍ത്താവാണ് ഒടുവില്‍ ആ കേസില്‍ ജയിലിലേക്ക് പോകുന്നത്. ഗ്രീസിലെ വീട്ടില്‍ വെച്ച് കരോളിന്‍ ക്രൗച്ചിനെ കൊലപ്പെടുത്തിയ കേസില്‍ പൈലറ്റായ ഭര്‍ത്താവ് ബാബിസ് അനഗ്നോസ്‌റ്റോപൗലോസിന് 27 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്.

തങ്ങളുടെ മകളുടെ ജീവനെടുത്ത ക്രൂരനായ കൊലയാളി ഭര്‍ത്താവ് സുദീര്‍ഘമായ ജയില്‍ശിക്ഷ ലഭിച്ച ആശ്വാസത്തിലാണ് ബ്രിട്ടനിലുള്ള ക്രൗച്ചിന്റെ കുടുംബം. ദമ്പതികളുടെ കുഞ്ഞ് മകളുടെ മുന്നില്‍ വെച്ചായിരുന്നു കരോളിന്‍ ക്രൗച്ചിനെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇതൊരു കവര്‍ച്ചയ്ക്കിടെ സംഭവിച്ചതാണെന്ന് വ്യാജമായി അവകാശപ്പെട്ടു. The pair with daughter Lydia. Miss Crouch's father David predicted the 34-year-old Greek pilot would become a 'broken man' in a notoriously tough jail

യൂറോപ്പിലെ ഏറ്റവും മോശം ജയിലില്‍ കിടന്ന് 34-കാരനായ കൊലയാളി മാനസികമായി തകരുമെന്നാണ് ക്രൗച്ചിന്റെ പിതാവ് ഡേവിഡിന്റെ പ്രവചനം. എത്ര നീണ്ട ജയില്‍ശിക്ഷ നല്‍കിയാലും എന്റെ മകളെ തിരിച്ചുകിട്ടില്ല. എന്നിരുന്നാലും ഗ്രീസിലെ കടുപ്പമേറിയ കോറിഡാലോസ് ജയിലിലേക്കാണ് ഇയാളെ അയയ്ക്കുന്നതെന്നതില്‍ സംതൃപ്തിയുണ്ട്, 79-കാരനായ പിതാവ് പറഞ്ഞു. Anagnostopoulos (pictured in suit and tie) had begged for a reduced sentence, arguing that the murder was a 'crime of passion'

പിതാവ് ജയിലിലായ സ്ഥിതിക്ക് കുഞ്ഞ് മകള്‍ ലിഡിയയുടെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് യുവതിയുടെ കുടുംബം. കൊലയാളി പിതാവുമായി യാതൊരു ബന്ധവും വേണ്ടെന്നാണ് ഇവരുടെ തീരുമാനം. 19 വയസ്സ് മാത്രമുള്ളപ്പോഴായിരുന്നു ക്രൗച്ചിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം സ്വയം കെട്ടിയിട്ട് കവര്‍ച്ചയ്ക്ക് ഇരയായെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു. 

എന്നാല്‍ ദമ്പതികളുടെ സ്മാര്‍ട്ട് വാച്ചുകള്‍ രേഖപ്പെടുത്തിയ ഡാറ്റയാണ് ഇയാളുടെ കഥ പൊളിച്ചത്. ക്രൗച്ചിന്റെ കൈയിലെ വാച്ചില്‍ ഹൃദയമിടിപ്പ് കവര്‍ച്ച നടന്നതായി പറഞ്ഞ സമയത്തിന് മുന്‍പ് നിലച്ചതായി കണ്ടെത്തി. 16-ാം വയസ്സില്‍ തുടങ്ങിയ പ്രണയമാണ് 19-ാം വയസ്സില്‍ ക്രൗച്ചിന്റെ ജീവന്‍ കവര്‍ന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.