CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 47 Minutes 15 Seconds Ago
Breaking Now

അല്‍ഖ്വായ്ദാ മേധാവി അയ്മാന്‍ അല്‍ സവാഹിരിയെ 'വകവരുത്തി' അമേരിക്ക; അഫ്ഗാനിലെ ബാല്‍ക്കണിയില്‍ നില്‍ക്കവെ ഹെല്‍ഫയര്‍ മിസൈലുകള്‍ ഘടിപ്പിച്ച സിഐഎ ഡ്രോണുകള്‍ പാഞ്ഞെത്തി നീതി നടപ്പാക്കി; 9/11 സൂത്രധാരന് വേണ്ടിയുള്ള 2 വര്‍ഷം നീണ്ട വേട്ടയ്ക്ക് അന്ത്യം

ആറ് മാസം കൊണ്ടാണ് അമേരിക്ക പദ്ധതി നടപ്പാക്കിയത്

അല്‍ഖ്വായ്ദാ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ സിഐഎ നടത്തിയ ഡ്രോണ്‍ അക്രമണത്തില്‍ കൊലപ്പെടുത്തിയതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഒസാമ ബിന്‍ ലാദന്റെ കൊടുംതീവ്ര വലംകൈയായിരുന്ന സവാഹിരി കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ആയിരക്കണക്കിന് അമേരിക്കക്കാരുടെ മരണത്തിന് ഇടയാക്കിയ നിരവധി അക്രമങ്ങള്‍ക്ക് പിന്നില്‍ സൂത്രധാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സെപ്റ്റംബര്‍ 11 അക്രമങ്ങളെ എടുത്ത് കാണിച്ചാണ് ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തത്. ഭീകരവാദി നേതാക്കള്‍ക്ക് പിന്നാലെ പോകുകയും, എവിടെ ഒളിച്ചിരുന്നാലും, എത്ര വൈകിയായാലും നടപടി ഉണ്ടാകുമെന്ന് ബൈഡന്‍ വ്യക്തമാക്കി. 9/11 അക്രമങ്ങള്‍ തയ്യാറാക്കാന്‍ സഹായിച്ച ഭീകരനാണ് സവാഹിരി. The home was in a wealthy area of downtown Kabul and is believed to be linked to a high ranking Taliban official in its government

'ഇപ്പോള്‍ നീതി നടപ്പാക്കപ്പെട്ടിരുന്നു. ഈ ഭീകര നേതാവ് ഇപ്പോള്‍ ജീവനോടെയില്ല. ഞങ്ങളുടെ ആളുകള്‍ക്ക് നിങ്ങള്‍ ഭീഷണിയാണെങ്കില്‍ എത്ര സമയം എടുത്തും, നിങ്ങളെ കണ്ടെത്തി ഇല്ലാതാക്കും', ബൈഡന്‍ വ്യക്തമാക്കി. 71-കാരനായ അല്‍ സവാഹിരിയെ രണ്ട് ഹെല്‍ഫയര്‍ നിഞ്ചാ മിസൈലുകളാണ് കൊലപ്പെടുത്തിയത്. കാബൂളിലെ ധനിക മേഖലയിലെ സുരക്ഷിത ഭവനത്തിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കവെയാണ് സിഐഎ ഡ്രോണുകള്‍ ഇയാളെ തേടിയെത്തിയത്. Al-Zawahiri was Bin Laden's No 2 in Al-Qaeda, the radical jihadist network once led by the Saudi millionaire. The two are seen above in this September 2006 file photo. Al-Zawahiri took over the organization after Bin Laden was killed in a SEAL team raid in 2011, but he was being hunted by the U.S. as far back as 1998

ആറ് മാസം കൊണ്ടാണ് അമേരിക്ക പദ്ധതി നടപ്പാക്കിയത്. വീട്ടിലുണ്ടായിരുന്ന ഭാര്യ, മകള്‍, പേരക്കുട്ടികള്‍ എന്നിവര്‍ക്ക് പരുക്കില്ലെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു. താലിബാന്റെ ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ ഉന്നത സഹായിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. മുതിര്‍ന്ന അല്‍ഖ്വായ്ദാ ഉദ്യോഗസ്ഥരുമായി ബന്ധമുള്ള ഇയാളെ എഫ്ബിഐ ചോദ്യം ചെയ്യലിനായി തേടുന്നുണ്ട്. Biden was in isolation with his rebound case of covid when the strike was carried out but was kept informed when it began and when it ended, the official noted

2011ല്‍ പാകിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിച്ച് കഴിഞ്ഞ ഒസാമയെ കൊലപ്പെടുത്തിയതോടെയാണ് സവാഹിരി അല്‍ഖ്വായ്ദാ നേതാവായത്. ഇയാളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 25 മില്ല്യണ്‍ ഡോളറാണ് സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.