CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 32 Minutes 41 Seconds Ago
Breaking Now

മരണം വരെ സ്‌നേഹിക്കുമെന്ന് പ്രഖ്യാപിച്ചു; കാമുകനെ കൊന്ന് കുഴിച്ചുമൂടി അധ്യാപിക! 17 വര്‍ഷം നീണ്ട പ്രണയബന്ധത്തിനിടെ അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടത് പകയായി; ഇനിയൊരു പെണ്ണിനോടും ഈ തെറ്റ് ചെയ്യാതിരിക്കാന്‍ ജീവനെടുത്തു

കൊല നടത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ട ബീല്‍ നിക്കോളാസിന്റെ ഫോണില്‍ നിന്നും സന്ദേശങ്ങള്‍ അയച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചു

മരിക്കും വരെ പ്രണയിക്കുമെന്ന് പ്രഖ്യാപിച്ച് കത്തയച്ചതിന് പിന്നാലെ കാമുകനെ വീട്ടില്‍ വെച്ച് വധിച്ച് കുഴിച്ചുമൂടി പ്രൈമറി സ്‌കൂള്‍ അധ്യാപിക. 50-കാരി ഫിയോണ ബീലാണ് കാമുകന്‍ നിക്കോളാസ് ബില്ലിംഗ്ഹാമിനെ കുത്തിക്കൊന്ന ശേഷം നോര്‍ത്താംപ്ടണിലെ വീട്ടിലുള്ള പൂന്തോട്ടത്തില്‍ കുഴിച്ചിട്ടത്. 

2022 മാര്‍ച്ചിലാണ് ജീര്‍ണ്ണിച്ച നിലയില്‍ 42-കാരന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്നത്. 2021 നവംബറിലാണ് അവസാനമായി നിക്കോളാസിനെ കാണുന്നത്. 17 വര്‍ഷം നീണ്ട ബന്ധത്തിനിടെ അവിഹിതബന്ധം ഉണ്ടായതിന് ശേഷം അയച്ച കത്തിലാണ് ബാക്കിയുള്ള ജീവിതകാലം മുഴുവന്‍ ബീലിനെ സ്‌നേഹിക്കുമെന്ന് നിക്കോളാസ് അറിയിച്ചത്. Nicholas Billingham. Pic: Northamptonshire Police

എന്നാല്‍ തന്നോട് ചെയ്തത് മറ്റൊരു സ്ത്രീയോട് കാണിക്കരുതെന്ന് ഉദ്ദേശിച്ചാണ് കൊല നടത്തിയതെന്ന് കുറ്റസമ്മതത്തില്‍ ബീല്‍ കുറിച്ചിട്ടു. ദേഷ്യം വന്ന് പ്രവര്‍ത്തിച്ച നരഹത്യയാണ് ഇവര്‍ ആദ്യം സമ്മതിച്ചത്. എന്നാല്‍ വിചാരണ തുടങ്ങി ഒരു മാസത്തിന് ശേഷം കുറ്റങ്ങള്‍ സമ്മതിക്കുകയായിരുന്നു. വിധി പുറപ്പെടുവിക്കാനുള്ള വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. Fiona Beal's garden. Pic: Northamptonshire Police

ഇതിനിടെയാണ് ബീലിന് അയച്ച കത്ത് വായിച്ചത്. 'ഇനിയൊരിക്കലും നിന്നെ ചെറുതായി കാണില്ല. മോശമെന്ന് തോന്നിപ്പിക്കില്ല. എന്റെ ശരീരവും, ഹൃദയവും, സ്‌നേഹവും മരണം വരെ നിനക്കാണ്. ഹൃദയപൂര്‍വ്വം നിന്നെ സ്‌നേഹിക്കുന്നു', കത്തില്‍ നിക്കോളാസ് എഴുതി. 

കൊല നടത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ട ബീല്‍ നിക്കോളാസിന്റെ ഫോണില്‍ നിന്നും സന്ദേശങ്ങള്‍ അയച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ 2022 ഫെബ്രുവരിയില്‍ ബീലിന്റെ മാനസിക ആരോഗ്യനില തകരാറിലായി. ഇതിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ പന്തികേട് തോന്നിയതോടെ ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധിച്ചതോടെയാണ് കാമുകി കുടുങ്ങിയത്. 




കൂടുതല്‍വാര്‍ത്തകള്‍.