CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 30 Seconds Ago
Breaking Now

അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര അപ്പോയിന്റ്‌മെന്റ്; ഏപ്രില്‍ മുതല്‍ രോഗികള്‍ക്ക് അടിയന്തര വൈദ്യസഹായം വേണ്ടിവന്നാല്‍ ജിപിമാര്‍ ഇത് ലഭ്യമാക്കണം; പുതിയ എന്‍എച്ച്എസ് കോണ്‍ട്രാക്ട് രോഗികളുടെ വിജയം, ഡോക്ടര്‍മാര്‍ക്ക് രോഷമെന്ന് ബിഎംഎ

കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് സേവനങ്ങള്‍ കൂടുതല്‍ മോശമായെന്നാണ് അഞ്ചില്‍ രണ്ട് പേരും സര്‍വ്വെയില്‍ അഭിപ്രായപ്പെട്ടത്

ഏപ്രില്‍ മാസം മുതല്‍ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് അതേ ദിവസം തന്നെ അപ്പോയിന്റ്‌മെന്റ് ലഭ്യമാക്കാന്‍ ജിപിമാര്‍ക്ക് മുന്നില്‍ നിബന്ധന. പുതിയ എന്‍എച്ച്എസ് കോണ്‍ട്രാക്ട് പ്രകാരമാണ് അടിയന്തര ആവശ്യങ്ങള്‍ക്കും രോഗികള്‍ കാത്തിരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടിന് അവസാനം വരുന്നത്. 

രോഗികള്‍ക്ക് സുപ്രധാന വിജയമായി അവതരിപ്പിക്കുന്ന പദ്ധതി ഡോക്ടര്‍മാരെ രോഷാകുലരാക്കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പകുതിയോളം പൊതുജനങ്ങളാണ് തങ്ങളുടെ ആരോഗ്യ ആശങ്ക സംബന്ധിച്ച് ജിപിയെ അറിയിക്കുന്നത് വൈകിപ്പിക്കുകയോ, ഒഴിവാക്കുകയോ ചെയ്തതെന്നാണ് പുതിയ സര്‍വ്വെ നല്‍കുന്ന ഞെട്ടിക്കുന്ന വിവരം. 

ലോക്കല്‍ പ്രാക്ടീസിനെ ബന്ധപ്പെടുന്നത് ആളുകള്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതോടെ ആരോഗ്യ ബുദ്ധിമുട്ടുകള്‍ തനിയെ മാറുമോയെന്ന് ഇവര്‍ കാത്തിരിക്കും. ഇനി ഡോക്ടറെ ബന്ധപ്പെട്ടാല്‍ തന്നെ ആവശ്യമുള്ള സമയത്ത് അപ്പോയിന്റ്‌മെന്റ് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് രോഗികളും ചിന്തിക്കുന്നു. 

എന്‍എച്ച്എസില്‍ ജിപിമാരുടെ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായി പൊതുജനം കരുതുന്നത്. കൂടാതെ എ&ഇയിലെ വെയ്റ്റിംഗ് സമയം കുറയ്‌ക്കേണ്ടതുണ്ടെന്നും ഇപ്‌സോസ് സര്‍വ്വെ കണ്ടെത്തി. 

കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് സേവനങ്ങള്‍ കൂടുതല്‍ മോശമായെന്നാണ് അഞ്ചില്‍ രണ്ട് പേരും സര്‍വ്വെയില്‍ അഭിപ്രായപ്പെട്ടത്. 12 ശതമാനം മാത്രമാണ് മെച്ചപ്പെട്ടതായി പറഞ്ഞത്. മാറ്റം വരുത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ലേബറിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹെല്‍ത്ത് ഫൗണ്ടേഷനും ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.