CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 39 Seconds Ago
Breaking Now

പലിശ നിരക്ക് കൂട്ടിയില്ല, കുറച്ചുമില്ല! ഈ വര്‍ഷം ദുരിതമയം; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; യുഎസ്, ഇറാന്‍ സമാധാന കരാര്‍ എണ്ണ വില കുറയ്ക്കുമ്പോഴും രക്ഷയില്ല

ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയിലെ ഒന്‍പത് അംഗങ്ങളില്‍ ഏഴ് പേരും ബേസ് റേറ്റ് മാറ്റമില്ലാതെ നിലനിര്‍ത്തുന്നതിനെ അനുകൂലിച്ചു

പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പണപ്പെരുപ്പ സമ്മര്‍ദം ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നതെന്ന് കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ചെലവുകളാണ് ഈ വര്‍ഷം ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. 

യുഎസ്, ഇറാന്‍ സമാധാന കരാറിലേക്ക് നീങ്ങിയതോടെ എണ്ണ വില താഴ്ന്നിട്ടുണ്ടെങ്കിലും പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നു. പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ തുടരുന്നതിനിടെയാണ് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയത്. 

ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയിലെ ഒന്‍പത് അംഗങ്ങളില്‍ ഏഴ് പേരും ബേസ് റേറ്റ് മാറ്റമില്ലാതെ നിലനിര്‍ത്തുന്നതിനെ അനുകൂലിച്ചു. സാമ്പത്തിക മേഖല മെല്ലെപ്പോക്കിലേക്ക് നീങ്ങിയതോടെ പണപ്പെരുപ്പ ഭീഷണി വര്‍ദ്ധിക്കുന്നതാണ് ഇതിന് പ്രധാന കാരണം. രണ്ട് അംഗങ്ങള്‍ നിരക്ക് കൂട്ടുന്നതിനെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്.

യുകെയുടെ പണപ്പെരുപ്പം 2.8 ശതമാനത്തിലാണ് കഴിഞ്ഞ മാസം എത്തിനില്‍ക്കുന്നത്. പണപ്പെരുപ്പം മുന്‍പ് പ്രതീക്ഷിച്ചത് പോലെ മോശമാകില്ലെന്നാണ് ഇപ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കരുതുന്നത്. പലിശ നിരക്ക് പ്രഖ്യാപിച്ചതിന് ശേഷം പൗണ്ട് ഡോളറിന് എതിരെ 10 ആഴ്ചത്തെ താഴ്ന്ന നിലയിലേക്ക് വീണു. 




കൂടുതല്‍വാര്‍ത്തകള്‍.