CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 47 Minutes 36 Seconds Ago
Breaking Now

രാജിവെച്ചത് ചതിയായോ? പൊതു തെരഞ്ഞെടുപ്പില്‍ റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്; റീസ്റ്റോര്‍ പിന്തുണ വലിച്ചെടുക്കുന്നു; ഫരാഗിന് പുതിയ പാര!

ഫരാഗിന്റെ പാര്‍ട്ടിക്ക് മുന്‍പ് ആസ്വദിക്കാന്‍ കഴിഞ്ഞിരുന്ന മുന്നേറ്റം ഇപ്പോള്‍ കൈവരിക്കാന്‍ കഴിയുന്നില്ല

എംപി സ്ഥാനം രാജിവെച്ച് വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള ഒരുക്കത്തിലാണ് നിഗല്‍ ഫരാഗ്. എന്നാല്‍ പ്രധാന പാര്‍ട്ടികളൊന്നും ഉപതെരഞ്ഞെടുപ്പ് 'സര്‍ക്കസിനില്ലെന്ന' നിലപാടിലാണ്. മാലിന്യക്കുപ്പയായി വേഷമണിഞ്ഞ അജ്ഞാതന്‍ മാത്രമാണ് എതിരാളിയായി മത്സരത്തിലുള്ളത്. 

ക്ലാക്ടണിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രധാന പാര്‍ട്ടികളൊന്നും ഇല്ലെന്നത് വോട്ടര്‍മാരെയും മോശമാക്കും. സാമ്പത്തിക ഇടപാട് സംബന്ധിച്ച ആരോപണങ്ങളെ തുടര്‍ന്ന് വിവാദത്തില്‍ പെട്ടതോടെയാണ് ഫരാഗ് അപ്രതീക്ഷിതമായി രാജിവെച്ചത്. 

പ്രധാന എതിരാളികള്‍ ഭീരുക്കളാണെന്ന് ഫരാഗ് കുറ്റപ്പെടുത്തുമ്പോഴും ഒരു തമാശ സ്ഥാനാര്‍ത്ഥിയെ മാത്രമാണ് എതിരാളിയായി ലഭിച്ചിരിക്കുന്നത്. ഇതിനിടെ ഫരാഗിന്റെ സ്ഥിതി കൂടുതല്‍ മോശമാക്കി മെഗാ സര്‍വ്വെ ഫലങ്ങള്‍ പുറത്തെത്തി. പൊതുതെരഞ്ഞെടുപ്പില്‍ റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെടുമെന്നാണ് മുന്നറിയിപ്പ്. 

ബേണ്‍ഹാമിന്റെ വരവ് ലേബര്‍ പാര്‍ട്ടിക്ക് പുതിയ ഉത്തേജനം സമ്മാനിച്ചതാണ് സര്‍വ്വെയില്‍ വ്യത്യാസം സമ്മാനിച്ചത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 217 സീറ്റുമായി ലേബര്‍ മുന്നിലെത്തും. ടോറികള്‍ 151 സീറ്റും, റിഫോം 127 സീറ്റിലും എത്തുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഫരാഗിന്റെ പാര്‍ട്ടിക്ക് മുന്‍പ് ആസ്വദിക്കാന്‍ കഴിഞ്ഞിരുന്ന മുന്നേറ്റം ഇപ്പോള്‍ കൈവരിക്കാന്‍ കഴിയുന്നില്ല. റീസ്‌റ്റോര്‍ ബ്രിട്ടന്റെ വരവാണ് തീവ്രവലത് വോട്ടുകള്‍ ഭിന്നിപ്പിക്കുന്നത്. റിഫോമിന്റെ പിന്തുണയില്‍ നല്ലൊരു ശതമാനവും റീസ്റ്റോറാണ് കവരുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.