CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 57 Minutes 22 Seconds Ago
Breaking Now

സിവില്‍ സര്‍വ്വീസ് മേഖലയില്‍ രക്തച്ചൊരിച്ചില്‍; 91,000 ജോലികള്‍ വെട്ടിനിരത്തും; അഞ്ചിലൊന്ന് സര്‍ക്കാര്‍ ജോലിക്കാരുടെയും കസേര തെറിക്കും; ജനജീവിതം പ്രതിസന്ധിയിലാകുമ്പോള്‍ 3.5 ബില്ല്യണ്‍ പൗണ്ട് ലാഭം കണ്ടെത്താന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം

ലാഭിക്കുന്ന ബില്ല്യണുകള്‍ നികുതി കുറയ്ക്കുന്നതിലേയ്ക്കായി വഴിമാറ്റാനും സാധിക്കും

 സിവില്‍ സര്‍വ്വീസ് മേഖലയില്‍ നിന്നും അഞ്ച് ശതമാനത്തോളം ജീവനക്കാരെ വെട്ടിക്കുറച്ച് നികുതി വെട്ടിക്കുറയ്ക്കാന്‍ ബില്ല്യണ്‍ കണക്കിന് പൗണ്ട് ലാഭിക്കാന്‍ മന്ത്രിമാരോട് ഉത്തരവിട്ട് ബോറിസ് ജോണ്‍സണ്‍. ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് മേലുള്ള സാമ്പത്തിക സമ്മര്‍ദം കുറയ്ക്കാന്‍ പരിശ്രമം ഇരട്ടിയാക്കണമെന്ന് തന്റെ ഉന്നത ടീമിനോട് ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

'സര്‍ക്കാരിന്റെ ചെലവുകള്‍ കുറച്ചാലാണ് ജീവിക്കാനുള്ള ചെലവ് കുറയ്ക്കാന്‍ സാധിക്കുക' പ്രധാനമന്ത്രി വ്യക്തമാക്കി. മഹാമാരി കാലത്ത് സിവില്‍ സര്‍വ്വീസ് മേഖല കൊഴുത്തെന്ന് ബോറിസ് ചൂണ്ടിക്കാണിച്ചു. ഇത് പ്രകാരം 90,000 ജോലികളിലേറെ ഒഴിവാക്കേണ്ടി വരും. ഇതുവഴി ലാഭിക്കുന്ന ബില്ല്യണുകള്‍ നികുതി കുറയ്ക്കുന്നതിലേയ്ക്കായി വഴിമാറ്റാനും സാധിക്കും. A picture from Jacob Rees-Mogg showing an empty ministry office as civil servants continue to work from home

'നികുതിദായകരില്‍ നിന്നും ലഭിക്കുന്ന ഓരോ പൗണ്ടും സര്‍ക്കാര്‍ ലാഭിച്ചാല്‍, അത് അവരുടെ തന്നെ ജീവിതത്തിനായി ചെലവഴിക്കാന്‍ കഴിയും', ബോറിസ് വ്യക്തമാക്കി. സിവില്‍ സര്‍വ്വീസിന്റെ വലുപ്പം 91,000 കുറവ് വരുത്താന്‍ പദ്ധതിയുമായി വരാന്‍ മന്ത്രിമാര്‍ക്ക് ഒരു മാസത്തെ സമയമാണ് പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത്. Mr Johnson led a Cabinet meeting on Thursday in which he ordered his top team to redouble their efforts to ease the financial pressure on struggling families

ഇതുവഴി വര്‍ഷം 3.5 ബില്ല്യണ്‍ പൗണ്ട് ലാഭം കണ്ടെത്താന്‍ കഴിയും. നികുതികള്‍ കുറയ്ക്കാനും, മറ്റ് നടപടികള്‍ക്കുമായി ഈ ശ്രോതസ്സ് വിനിയോഗിക്കാനും സാധിക്കും. പാസ്പോര്‍ട്ട് ഓഫീസ്, ഡിവിഎല്‍എ പോലുള്ള ബുദ്ധിമുട്ടനുഭവിക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനുള്ള വഴികള്‍ അന്വേഷിക്കുകയാണ് പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബാര്‍ക്ലേ.




കൂടുതല്‍വാര്‍ത്തകള്‍.