CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 58 Seconds Ago
Breaking Now

ഭര്‍ത്താവ് ഉള്‍പ്പെട്ട പീഡന കേസ് ഒത്തുതീര്‍ക്കാനെത്തിയ ഗര്‍ഭിണിയെ കൂട്ടബലാത്സംഗം ചെയ്തു കത്തിച്ചു ; കുഞ്ഞ് മരിച്ചു

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഭര്‍ത്താവ് പ്രതിയായ ബലാത്സംഗ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോയ ഗര്‍ഭിണിയായ ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കത്തിച്ചതായി പരാതി. മധ്യപ്രദേശിലെ മോറേനയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് 80 ശതമാനം പൊള്ളലേറ്റതായാണ് വിവരം. യുവതി എട്ടുമാസം ഗര്‍ഭിണിയായിരുന്നുവെന്നും കുഞ്ഞ് വയറില്‍ വച്ച് തന്നെ കൊല്ലപ്പെട്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ്  കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

യുവിയെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ ആംബുലന്‍സില്‍ വച്ച് ഭര്‍ത്താവ് പകര്‍ത്തിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ സംഭവം പുറത്തറിഞ്ഞത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.

ഭര്‍ത്താവിന്റെ പേരില്‍ ആരോപിക്കപ്പെട്ട ബലാത്സംഗ പരാതി പറഞ്ഞുതീര്‍ക്കാനാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ചാന്ദ്പുര്‍ ഗ്രാമത്തിലേക്ക് പോയതെന്ന് യുവതി വെളിപ്പെടുത്തി. സംസാരിക്കുന്നതിനിടെ മൂന്നു പുരുഷന്മാര്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. ഇതിന് പിന്നാലെ തീ കൊളുത്തിയതായും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ആംബുലന്‍സില്‍ വച്ച് ഭര്‍ത്താവ് പകര്‍ത്തിയ വീഡിയോയിലും മൂന്നു പുരുഷന്മാര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി യുവതി പറയുന്നുണ്ട്.  ഇവരുടെ കയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ തന്റെ ഭര്‍ത്താവിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയും ബന്ധുക്കളും ചേര്‍ന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ചു കത്തിച്ചതായും യുവതി ആരോപിച്ചു.

യുവതി സ്വയം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് നിലപാട്. യുവതി പീഡനത്തിന് ഇരയായോ എന്ന കാര്യം ഡോക്ടര്‍മാരും സ്ഥിരീകരിച്ചിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.