CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 53 Minutes 6 Seconds Ago
Breaking Now

എല്ലാം ടോറികളുടെ കുഴപ്പം! ചെലവ് ചുരുക്കലിനും, നികുതി വര്‍ദ്ധനവിനും വഴിമരുന്നിട്ട് റേച്ചല്‍ റീവ്‌സ്; സുപ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ക്ക് പണികൊടുക്കും; പൊതു ആസ്തികള്‍ വിറ്റഴിക്കാനും നീക്കം

40 പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കാനുള്ള ബോറിസ് ജോണ്‍സന്റെ പദ്ധതി ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവെയ്ക്കാനാണ് ചാന്‍സലറുടെ നീക്കം

പൊതുചെലവുകള്‍ വെട്ടിക്കുറയ്ക്കാനും, നികുതി വര്‍ദ്ധനവ് നടപ്പാക്കാനും, സുപ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ വൈകിപ്പിക്കാനും വഴിയൊരുക്കി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ലേബര്‍ ഗവണ്‍മെന്റ് ടോറികളില്‍ നിന്നും ഏറ്റെടുത്ത ഭാരം മൂലമാണ് ഈ അവസ്ഥ നേരിട്ടതെന്നാണ് റീവ്‌സിന്റെ നിലപാട്. 

40 പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കാനുള്ള ബോറിസ് ജോണ്‍സന്റെ പദ്ധതി ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവെയ്ക്കാനാണ് ചാന്‍സലറുടെ നീക്കം. കൂടാതെ 'ഓഫീസ് ഓഫ് വാല്യൂ ഫോര്‍ മണി' ആരംഭിച്ച് സിവില്‍ സര്‍വ്വീസ് ശ്രോതസ്സുകളെ നിയോഗിച്ച് ഈ സാമ്പത്തിക വര്‍ഷം ലാഭിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ തിരിച്ചറിയുകയാണ് ഉദ്ദേശം. How the politicians love a construction photo opportunity

കൂടാതെ അമിതമായി കൈവശമുള്ള പൊതു പ്രോപ്പര്‍ട്ടികള്‍ വിറ്റഴിക്കാനും, കണ്‍സള്‍ട്ടന്റുമാരെ നിയോഗിച്ച് അനിവാര്യമല്ലാത്ത ചെലവുകള്‍ നിര്‍ത്തലാക്കാനും നടപടിയുണ്ടാകും. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ 'മുണ്ടുമുറുക്കി' ഉടുത്തുള്ള അവസ്ഥയിലേക്കുള്ള തിരിച്ചുപോക്കല്ലെന്ന് ട്രഷറി ശ്രോതസ്സുകള്‍ അവകാശപ്പെട്ടു. 

14 വര്‍ഷത്തെ വാഗ്ദാനങ്ങളുടെ പേരില്‍ പൊതുഖജനാവിന് നേരിട്ട് 20 ബില്ല്യണ്‍ പൗണ്ടിന്റെ കുറവ് പരിഹരിക്കുകയാണ് ഉദ്ദേശമെന്നും ഇവര്‍ പറയുന്നു. അതേസമയം എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കും 5.5% ശമ്പളവര്‍ദ്ധന നല്‍കാനുള്ള പദ്ധതിക്ക് ചാന്‍സലര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.