CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 42 Seconds Ago
Breaking Now

പ്രഭാത പ്രാര്‍ഥനയ്ക്ക് ശേഷം കാല്‍ തൊട്ട് വണങ്ങാത്ത 31 വിദ്യാര്‍ഥികളെ വടി കൊണ്ട് അടിച്ചു ; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

രാവിലത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം കാല്‍തൊട്ട് വണങ്ങാത്തതിനാണ് 6, 7, 8 ക്ലാസുകളിലെ 31 വിദ്യാര്‍ത്ഥികളെ ഇവര്‍ വടികൊണ്ട് ക്രൂരമായി മര്‍ദിച്ചത്.

പ്രഭാത പ്രാര്‍ഥനയ്ക്ക് ശേഷം കാല്‍ തൊട്ട് വണങ്ങാത്ത 31 വിദ്യാര്‍ഥികളെ വടി കൊണ്ട് അടിച്ച അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലാണ് സംഭവം. ഖണ്ഡദേവുള സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ അസിസ്റ്റന്റ് ടീച്ചറായ സുകാന്തി കര്‍ ആണ് സസ്‌പെന്‍ഷനിലായത്.

രാവിലത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം കാല്‍തൊട്ട് വണങ്ങാത്തതിനാണ് 6, 7, 8 ക്ലാസുകളിലെ 31 വിദ്യാര്‍ത്ഥികളെ ഇവര്‍ വടികൊണ്ട് ക്രൂരമായി മര്‍ദിച്ചത്. എല്ലാ ദിവസവും പ്രാര്‍ത്ഥനയ്ക്ക് ശേഷം കുട്ടികള്‍ അധ്യാപകരുടെ കാല്‍ തൊട്ട് വന്ദിക്കാറുണ്ട്. എന്നാല്‍, സംഭവം നടന്ന ദിവസം പ്രാര്‍ത്ഥന കഴിഞ്ഞ ശേഷമാണ് ടീച്ചര്‍ സ്‌കൂളിലെത്തിയത്. തുടര്‍ന്ന് കാല്‍ തൊട്ട് വണങ്ങാത്തതില്‍ ദേഷ്യം വന്ന ടീച്ചര്‍ കുട്ടികളെ ക്രൂരമായി തല്ലുകയായിരുന്നു.

പല കുട്ടികളുടെയും കൈകളിലും പുറത്തും അടിയുടെ പാടുകളുണ്ട്. ഒരു വിദ്യാര്‍ത്ഥിയുടെ കൈ ഒടിയുകയും ഒരു കുട്ടിക്ക് ബോധം നഷ്ടമാവുകയും ചെയ്തു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അധ്യാപിക കുറ്റക്കാരിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ശനിയാഴ്ച തന്നെ സുകാന്തി കറിനെ സസ്‌പെന്‍ഡ് ചെയ്തതായി ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസര്‍ ബിപ്ലബ് കര്‍ അറിയിച്ചു. സംഭവം അതീവ ഗൗരവമായി കാണുന്നതായും ഓഫീസര്‍ പറഞ്ഞു. 2004 മുതല്‍ ഒഡീഷ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കായിക ശിക്ഷണം നിരോധിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.